ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍; ആദ്യ ഇവിയുടെ വരവ് രാജകീയമാക്കാൻ മാരുതി: ഏറ്റവും പുതിയ അപ്ഡേറ്റുകൾ

വാഹനവിപണി ഇവിയിലേക്ക് അതിവേഗത്തിലാണ് മാറുന്നത്. പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം തങ്ങളുടെ ഇവികളിറക്കി കളം പിടിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വാഹനനിര്‍മാതാക്കളായ മാരുതി അപ്പോഴും ഇവിയുമായി രംഗത്തെത്തിയിരുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി തങ്ങളുടെ ആദ്യ ഇവിയായ ഇവിഎക്‌സ് പതിപ്പ് അവതരിപ്പിച്ചത്.

മാരുതിയുടെ ആദ്യ ഇവി ആയതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്‌സ് ശ്രദ്ധയാകര്‍ഷിച്ചു. വാഹനത്തിന്‍റെ ബാഹ്യ ഡിസൈൻ മാത്രമാണ് മാരുതി ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ഇലക്‌ട്രിക് വമ്ബനെ കുറിച്ച്‌ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുയാണ് മാരുതി. ചെറിയ പരിഷ്‌കാരങ്ങളോടെ ജപ്പാനില്‍ നടക്കുന്ന ഓട്ടോ ഷോയില്‍ വാഹനത്തിന്റെ ആഗോള പ്രദര്‍ശനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.വരാനിരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോ 2023-ല്‍ ഇവിഎക്‌സിന്റെ ഇന്റീരിയര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കും. ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയാണ് ഇവിഎക്‌സ്.

ഫുള്‍ ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള ഡ്യുവല്‍ സ്‌ക്രീൻ സജ്ജീകരണം, ഫളാറ്റ്-ബോട്ടമുള്ള സ്‌പോര്‍ട്ടി സ്റ്റിയറിംഗ് വീല്‍, റൗണ്ട് ഡയല്‍, ടച്ച്‌ പാനല്‍ എന്നിവയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 kWh ലിഥിയം അയണ്‍ ബാറ്ററി പായക്ക് ആയിരിക്കും വാഹനത്തിലുണ്ടാകുക എന്ന് കമ്ബനി നേരത്തെ പറഞ്ഞതാണ്. ഇതില്‍ എന്ത് മാറ്റമാണ് ഉണ്ടാവുക എന്നാണ് ഇനി അറിയേണ്ടത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നുമാണ് കമ്ബനിയുടെ അവകാശവാദം.

രാജ്യത്തിന് ഇലക്‌ട്രിക് കാറുകളല്ല ആവശ്യം മറിച്ച്‌ എഥനോള്‍, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നാണ് മാരുതി സുസുക്കി ചെയര്‍മാൻ ആര്‍സി ഭാര്‍ഗവ അടുത്തിടെ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി പറയുന്നത്. ഇതിനിടെയിലാണ് ഇവി വിപണിയില്‍ മത്സരിക്കാൻ മാരുതി കളത്തിലിറങ്ങുന്നത്. ഇലക്‌ട്രിക് വാഹനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി ഇവിഎക്‌സ് ഇന്ത്യൻ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.