പി എഫ് ആനുകൂല്യം നിര്‍ത്തലാക്കരുത്:എഐടിയുസി

മുട്ടില്‍: പതിനയ്യായിരം രൂപയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം പിടിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പി എഫ് ഫണ്ട് സ്കീമില്‍ നിന്നും, പെന്‍ഷന്‍ സ്കീമില്‍ നിന്നും തൊഴിലാളികള്‍ അംഗങ്ങള്‍ അല്ലാതാകുകയും, ഇതിലൂടെ ഭാവിയില്‍ പി എഫ് പദ്ധതി രാജ്യത്ത് ഇല്ലാതാക്കാനുളള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും എഐടിയുസി ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ശമ്പള പിരിധി ഇല്ലാതെ പി എഫ് പിടിക്കണം. ദീര്‍ഘകാലത്തെ തൊഴിലാളി സമരങ്ങള്‍ക്കു ശേഷമാണ് പി എഫ് പെന്‍ഷന്‍ ആയിരം രൂപയാക്കിയത്. ഉപാധികള്‍ ഉളളതിനാല്‍ ലക്ഷകണക്കിന് തൊഴിലാളികള്‍ക്ക് ഇതിലും കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നത്. മിനിമം പെന്‍ഷന്‍ തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്നത്. അതു കൊണ്ട് മിനിമം വേതനത്തിന്റെ പകുതി ഒന്‍പതിനായിരം രൂപ മിനിമം പെന്‍ഷനായി അനുവദിക്കണം. ശമ്പള പരിധിയില്ലാതെ പി എഫ് പിടിക്കണം. തോട്ടം തൊഴിലാളികളുടെ ശമ്പളം അറുന്നൂറ് രൂപയാക്കുക, ലയങ്ങളുടെ ശോചനീയവസ്ഥ പരിഹരിക്കുക, ജോലി ഭാരം കുറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ മൂര്‍ത്തി പതാക ഉയര്‍ത്തി. എസ് ജി സുകുമാരന്‍, എ എ സുധാകരന്‍, മഹിതാ മൂര്‍ത്തി, ടി മണി, വി യൂസഫ് എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി റിപ്പോര്‍ട്ട് അവതരിപ്പിച്ച. സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, താവം ബാലകൃഷ്ണന്‍, പി സുബ്രമണ്യന്‍, എം ജി രാഹുല്‍, ഇ ജെ ബാബു, പ്രസംഗിച്ചു. ജില്ലാ പ്രസി‍ന്റായി വിജയന്‍ ചെറുകര, സെക്രട്ടറിയായി സി എസ് സ്റ്റാന്‍ലിയേയും 59 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ദേശവ്യാപക സമര ഐക്യം ഉണ്ടാകണം: വാഴൂർ സോമൻ എംഎല്‍എ
മുട്ടിൽ: തൊഴിൽ സംരക്ഷിക്കാനും, അവകാശങ്ങൾ നേടാനും ദേശ വ്യാപക സമര ഐക്യം ഉണ്ടാകണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എംഎല്‍എ. മുട്ടിൽ (ഗുരുദാസ് ദാസ് ഗുപ്ത നഗർ) പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കൊടിയുടെ നിറം നോക്കാതെ തൊഴിലാളികൾ ഒന്നിച്ചുള്ള പോരാട്ടങ്ങൾ നടത്തണം. സംസ്ഥാന സർക്കാറിന്റെ നയ വ്യതിയാനം തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. വിവിധ വകുപ്പുകളെ യോജിപ്പിച്ച് പുതിയ തോട്ടം തൊഴിലാളി നയം പ്രഖ്യാപിക്കണം മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോട്ടോ എഐടിയുസി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.