തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനങ്ങളുടെ പുക പരിശോധന ഇനി മുതല്‍ ഓണ്‍ലൈന്‍ മുഖാന്തരമാക്കും. സ്വകാര്യ പുകപരിശോധന കേന്ദ്രങ്ങളുടെ സംഘടിതതട്ടിപ്പുശ്രദ്ധയില്പ്പെട്ടതിനെത്തുടര്ന്നാണിത്.ടെസ്റ്റ് തുടര്‍ന്നും നിലവിലുള്ളപരിശോധനാകേന്ദ്രങ്ങളിലായിരിക്കുമെങ്കിലും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍ സോഫ്ട്വെയറുമായി അവിടത്തെ കമ്ബ്യൂട്ടറുകള്‍ ബന്ധിപ്പിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി കഴിയുമ്ബോള്‍ വാഹന ഉടമയ്ക്ക് എസ്.എം.എസായി സന്ദേശം ലഭിക്കും. 2012ന് ശേഷം പുറത്തിറങ്ങിയ ബി.എസ്- 4 (ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണുള്ളത്. എന്നാല്‍, സംസ്ഥാനത്തെ പുക പരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്നത് 6 മാസത്തെ സര്‍ട്ടിഫിക്കറ്റാണ്.ഒരു വര്‍ഷത്തില്‍ രണ്ട് തവണ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നു. നിയമ പ്രകാരം, നിലവില്‍ ബി.എസ്- 3 മുതലുള്ള പഴയ വാഹനങ്ങള്‍ക്കാണ് 6 മാസത്തെ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 2012ല്‍ ഇറക്കിയ ഉത്തരവ് കേരളത്തില്‍ നടപ്പിലായില്ല. നിയമം നടപ്പിലാക്കണമെന്ന് 2018ല്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടും സ്ഥാപന ഉടമകള്‍ സംഘടിതമായി ചെറുത്തു. തട്ടിപ്പ് കണ്ടെത്തിയതോടെ, സര്‍ട്ടിഫിക്കറ്റ് നേടിയ ബി.എസ് 4 വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ആറ് മാസത്തില്‍ നിന്ന്ഒരു വര്‍ഷമായി നീട്ടി നല്‍കാനാണ് തീരുമാനം.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ