മലയാളിയുടെ പാസ്പോർട്ട് ഭാര്യക്ക് കണക്കുപുസ്തകം; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

മൊബൈല്‍ ഫോണില്ലാതിരുന്ന കാലത്ത് ആളുകള്‍ സജീവമായി ഉപയോഗിച്ചിരുന്ന ഒന്നാണ് പോക്കറ്റ് ഡയറികള്‍. മൊബൈല്‍ നമ്പര്‍, കണക്കുകള്‍ തുടങ്ങി പലകാര്യങ്ങളും ആളുകള്‍ പോക്കറ്റ് ഡയറിയില്‍ കുറിക്കുമായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ പോക്കറ്റ് ഡയറികളുടെ ഉപയോഗം കുറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായൊരു പോക്കറ്റ് ഡയറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ ഒഴിഞ്ഞ പേജുകളില്‍ കണക്കുകളും ഫോണ്‍ നമ്പറുകളും എഴുതിയ ഒരു മലയാളി വീട്ടമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടി നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

”പുതുക്കാന്‍ കൊണ്ടുവന്ന പാസ്‌പോര്‍ട്ടിന്റെ ഗതി കണ്ടുണ്ടായ ഷോക്കില്‍ നിന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ കരകയറിയിട്ടുണ്ടാകില്ല,” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.

“സമ്പൂര്‍ണ്ണ സാക്ഷരതയുടെ ഫലം. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടിയാണിത്,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

“ഈ പാസ്പോര്‍ട്ടും കൊണ്ട് ആരെങ്കിലും യാത്ര ചെയ്യുന്നതും ഇമിഗ്രേഷന്‍ ഓഫീസര്‍ ഈ പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതും ഒന്ന് ആലോചിച്ച് നോക്കൂ,” എന്നാണ് മറ്റൊരാളുടെ കമന്റ്.

“ലഭിക്കുന്ന വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമല്ലോ. പരിസ്ഥിതി സംരക്ഷണത്തിനുള്ള നൊബേല്‍ സമ്മാനം ഈ വ്യക്തിയ്ക്ക് തന്നെ കൊടുക്കണം,” എന്നാണ് മറ്റൊരു കമന്റ്.

എന്നാല്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി മറ്റ് ചിലരും രംഗത്തെത്തി. പാസ്‌പോര്‍ട്ടില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് കുറ്റകരമാണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

“പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കഴിയും. അദ്ദേഹത്തിന് വേണമെങ്കില്‍ ഇവയുടെ പുതുക്കല്‍ നിഷേധിക്കാം” എന്നും ഒരാള്‍ കമന്റ് ചെയ്തു.

“ഇത്ര അശ്രദ്ധമായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ പാടില്ല. ഇതൊരു പ്രധാനപ്പെട്ട രേഖയാണ്. ഈ വ്യക്തിയ്‌ക്കെതിരെ നിയമനപടിയെടുക്കേണ്ടതാണ്,” എന്നാണ് മറ്റൊരാളുടെ കമന്റ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 67000ത്തോളം പേർ കുറഞ്ഞ സമയത്തിനുള്ളില്‍ വീഡിയോ കണ്ടു കഴിഞ്ഞു.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം

200 ഗ്രാമോളം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പിൽ വീട്ടിൽ സിപി ഇർഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിൽ വാഹന

ഹരിത കർമ്മ സേനക്കുള്ള ഉപകരണങ്ങൾ കൈമാറി KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി

വ്യാപാര ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 36 അംഗ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഷൂസ് റെയിൻ കോട്ട് ഗ്ലൗസ് എന്നിവ നൽകി. കമ്പളക്കാട്

കെ-സ്മാര്‍ട്ട് സേവനം ഇനി അക്ഷയ കേന്ദ്രങ്ങളിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് പോർട്ടല്‍ വഴിയുള്ള ഓണ്‍ലൈൻ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഓരോ സേവനത്തിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന സർവീസ് ചാർജ് നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി.

നെഞ്ചുവേദന മാത്രമല്ല, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ് ഈ നാല് ലക്ഷണങ്ങള്‍ കൂടി ഉണ്ടാകും

സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം പെട്ടെന്ന് വരുന്ന സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ സത്യം അതല്ല. സ്‌ട്രോക്ക് വരുന്നതിന് മുന്‍പുതന്നെ ശരീരം മുന്നറിയിപ്പ് സൂചനകള്‍ കാണിച്ചുതുടങ്ങും. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചും

സ്വകാര്യ ബസ്സുകള്‍ക്ക് സമയപ്പൂട്ടിട്ട് ഹൈക്കോടതി

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസ്സുകളുടെ സമയക്രമം മാറ്റാൻ നിർദേശവുമായി കേരളാ ഹൈക്കോടതി. ബസ്സുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസ്സുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.