മോഷണം ആരോപിച്ച് യുവതികളുടെ പര്‍ദ്ദ ഊരുന്ന വീഡിയോ വൈറല്‍ ! സോഷ്യല്‍ മീഡിയോയില്‍ വലിയ ചര്‍ച്ച

തെലുങ്കാനയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 10,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുടെ പര്‍ദ്ദ അഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളുടെ മുഖാവരണം അടക്കം മാറ്റാന്‍ ശ്രമിക്കുന്നിടത്തായിരുന്നു വീഡിയോ തുടങ്ങുന്നത്. ഏറെ സംഘര്‍ഷഭരിതമായ രംഗങ്ങളായിരുന്നു വീഡിയോയില്‍. വീഡിയോ വൈറലായതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ഇത്തരമൊരു അധികാരം ഏവിടെ നിന്ന് ലഭിച്ചുവെന്നും എന്ത് കൊണ്ട് പോലീസിനെ വളിച്ചില്ലെന്നും ചോദിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.

@SureshS21753809 എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും നിന്നും പങ്കവയ്ക്കപ്പെട്ട വീഡിയോ @gharkekalesh എന്ന അക്കൗണ്ടിലൂടെ ‘സാധനങ്ങൾ മോഷ്ടിച്ചതിന് പിന്നാലെ രണ്ട് സ്ത്രീകളും സൂപ്പർമാർട്ടിലെ തൊഴിലാളികളും’ എന്ന കുറിപ്പോടെ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് വീഡിയോ വൈറലായത്. മണിക്കൂറുകള്‍ക്ക് അകം വീഡിയോ മുക്കാല്‍ ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. രണ്ട് യുവതികളുടെ മുഖാവരണം കൂടി നില്‍ക്കുന്ന സ്ത്രീകള്‍ ബലമായി മാറ്റുകയും അവരുടെ ബാഗില്‍ നിന്ന് എന്തൊക്കെയോ സാധനങ്ങള്‍ പുറത്തേക്ക് എടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അത് അവര്‍ കൊണ്ട് വന്നതാണോ അതോ അവിടെ നിന്ന് എടുത്തതാണോ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും സ്ഥിരീകരണമില്ല. ഒരു സമൂഹത്തെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ ഒരു വിശദീകരണവുമില്ലാതെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിനെ ഏറെ പേര്‍ വിമര്‍ശിച്ചു. പല തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു വീഡിയോയ്ക്ക് നേരെ ഉണ്ടായിരുന്നത്.

“ഈ വീഡിയോ ഇങ്ങനെ ചിത്രീകരിച്ചത് തെറ്റാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് പോലീസിനെ വിളിച്ച് നിയമപ്രകാരം ശിക്ഷിക്കാമായിരുന്നു. ” ഒരു കാഴ്ചക്കാരനെഴുതി. “ഒരു ബാറ്റ് വുമണായി വേഷമിട്ട് മോഷ്ടിക്കാനുള്ള അതിശയകരമായ മാർഗം.” എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. “സ്ത്രീകള്‍ തെറ്റ് ചെയ്തിട്ടുണ്ടാകാം. പക്ഷേ, ആര്‍ക്കെങ്കിലും പലചരക്ക് കടയില്‍ നിന്ന് ദൈനംദിന ആവശ്യസാധനങ്ങള്‍ മോഷ്ടിക്കേണ്ടിവന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടു.” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. ചിലര്‍ ആ സംഘര്‍ഷത്തെയും പരിഹസിച്ചു. ‘അവര്‍ തമാശ കാണിക്കുകയാണ്’ എന്നായിരുന്നു ഒരു കുറിപ്പ്. ‘മാർക്കറ്റിൽ പോകുമ്പോൾ നിങ്ങള്‍ക്ക് സോപ്പും ഷാംപൂവും ബൾക്കായി ലഭിക്കാത്തതിന്‍റെ കാരണമിതാണ്” മറ്റൊരാള്‍ എഴുതി. മറ്റ് ചിലര്‍, സമൂഹത്തിലെ ചിലര്‍ എന്തു കൊണ്ട് മോഷ്ടാക്കളായി മാറുന്നുവെന്നതിന്‍റെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചെഴുതി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.