മലയാളിയുടെ പാസ്പോർട്ട് ഭാര്യക്ക് കണക്കുപുസ്തകം; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

മൊബൈല്‍ ഫോണില്ലാതിരുന്ന കാലത്ത് ആളുകള്‍ സജീവമായി ഉപയോഗിച്ചിരുന്ന ഒന്നാണ് പോക്കറ്റ് ഡയറികള്‍. മൊബൈല്‍ നമ്പര്‍, കണക്കുകള്‍ തുടങ്ങി പലകാര്യങ്ങളും ആളുകള്‍ പോക്കറ്റ് ഡയറിയില്‍ കുറിക്കുമായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ പോക്കറ്റ് ഡയറികളുടെ ഉപയോഗം കുറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായൊരു പോക്കറ്റ് ഡയറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ ഒഴിഞ്ഞ പേജുകളില്‍ കണക്കുകളും ഫോണ്‍ നമ്പറുകളും എഴുതിയ ഒരു മലയാളി വീട്ടമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടി നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

”പുതുക്കാന്‍ കൊണ്ടുവന്ന പാസ്‌പോര്‍ട്ടിന്റെ ഗതി കണ്ടുണ്ടായ ഷോക്കില്‍ നിന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ കരകയറിയിട്ടുണ്ടാകില്ല,” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.

“സമ്പൂര്‍ണ്ണ സാക്ഷരതയുടെ ഫലം. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടിയാണിത്,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

“ഈ പാസ്പോര്‍ട്ടും കൊണ്ട് ആരെങ്കിലും യാത്ര ചെയ്യുന്നതും ഇമിഗ്രേഷന്‍ ഓഫീസര്‍ ഈ പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതും ഒന്ന് ആലോചിച്ച് നോക്കൂ,” എന്നാണ് മറ്റൊരാളുടെ കമന്റ്.

“ലഭിക്കുന്ന വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമല്ലോ. പരിസ്ഥിതി സംരക്ഷണത്തിനുള്ള നൊബേല്‍ സമ്മാനം ഈ വ്യക്തിയ്ക്ക് തന്നെ കൊടുക്കണം,” എന്നാണ് മറ്റൊരു കമന്റ്.

എന്നാല്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി മറ്റ് ചിലരും രംഗത്തെത്തി. പാസ്‌പോര്‍ട്ടില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് കുറ്റകരമാണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

“പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കഴിയും. അദ്ദേഹത്തിന് വേണമെങ്കില്‍ ഇവയുടെ പുതുക്കല്‍ നിഷേധിക്കാം” എന്നും ഒരാള്‍ കമന്റ് ചെയ്തു.

“ഇത്ര അശ്രദ്ധമായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ പാടില്ല. ഇതൊരു പ്രധാനപ്പെട്ട രേഖയാണ്. ഈ വ്യക്തിയ്‌ക്കെതിരെ നിയമനപടിയെടുക്കേണ്ടതാണ്,” എന്നാണ് മറ്റൊരാളുടെ കമന്റ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 67000ത്തോളം പേർ കുറഞ്ഞ സമയത്തിനുള്ളില്‍ വീഡിയോ കണ്ടു കഴിഞ്ഞു.

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഗ്രീന്‍ ടീ അങ്ങനെ എല്ലാവര്‍ക്കും കുടിക്കാനാവില്ല

ആന്റിഓക്സിഡന്റുകള്‍, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്‍, കഫീനില്‍ നിന്നുള്ള പ്രകൃതിദത്ത ഊര്‍ജ്ജം എന്നിവയാല്‍ സമ്പന്നമായ ഒരു സൂപ്പര്‍ ഡ്രിങ്ക് ആണ് ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കല്‍, ശരീരം വിഷവിമുക്തമാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ

‘കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കൽ തുറന്ന് പരിശോധിക്കണം, കുട്ടികള്‍ക്ക് പ്രശ്നങ്ങളറിയിക്കാം’

തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകലിൽ സുരക്ഷാമിത്രം

‘പുറത്തുവന്ന ചാറ്റിൽ വിശ്വാസ്യതയില്ല, നടക്കുന്നത് തെറ്റായ പ്രചാരണം’; അർജന്റീനയുടെ കേരള സന്ദർശനത്തിൽ മന്ത്രി

മലപ്പുറം: മെസ്സിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. ഈ വർഷം

ഓണാഘോഷത്തോടനുബന്ധിച്ച് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്

മുള്ളൻകൊല്ലി : പട്ടാണിക്കൂപ്പ് നാഷണൽ ലൈബ്രറിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 5 വരെ പ്രൈസ് മണി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനക്കാർക്ക്

വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

സംഘർഷ മേഖലകളായി മാറിയ വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ വനം വകുപ്പ് ജനങ്ങൾക്ക് ആശ്വാസം പകരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചെതലയം റെയിഞ്ചിലെ ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

കൽപ്പറ്റ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.