കുടിയേറ്റം നിയന്ത്രിക്കാന്‍ യു.കെ; വിദേശ തൊഴിലാളി നിയമങ്ങളില്‍ വൻ മാറ്റത്തിനൊരുങ്ങി രാജ്യം: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി.

യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യു.കെ, കാനഡ, യു.എസ്.എ പോലുള്ള രാജ്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കുടിയേറ്റ നിയന്ത്രണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയ രാജ്യങ്ങളാണ്. എങ്കിലും കൊവിഡിന് ശേഷം കുടിയേറ്റ സാധ്യതകള്‍ വര്‍ധിച്ചത് ഇന്ത്യക്കാര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല.

എന്നാല്‍ പഠനത്തിനും ജോലിക്കുമായി രാജ്യം വിടുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ച അത്ര ആശാവഹമായ വാര്‍ത്തയല്ല യു.കെയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. കുടിയേറ്റം നിയന്ത്രിക്കാനായി വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്ബള പരിധി ഉയര്‍ത്താനാണ് സര്‍ക്കാരിപ്പോള്‍ ലക്ഷ്യമിടുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യു.കെയിലേക്ക് തൊഴില്‍ വിസയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. പഠനത്തിന് ശേഷം നേരിട്ട് യു.കെയില്‍ തന്നെ ജോലിയുമായി കൂടാമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തിലും പ്രതിസന്ധി പ്രതിഫലിക്കും.

പുതിയ നിയന്ത്രണങ്ങള്‍: കുടിയേറ്റം നിയന്ത്രിക്കാനായി പ്രധാനമായും രണ്ട് നിയന്ത്രണങ്ങള്‍ക്കാണ് യു.കെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്.

1.വിദേശ ജോലിക്കാരെ യു.കെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്ബളം 30,000 പൗണ്ടായി വര്‍ധിപ്പിക്കുക എന്നതാണ് അതിലൊന്ന്. നിലവിലിത് പ്രതിവര്‍ഷം 26,200 പൗണ്ടെന്ന നിലയിലാണ് തുടരുന്നത്. ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിയമപരമായ കുടിയേറ്റത്തിന് മുകളിലും നിയന്ത്രണം കൊണ്ടുവരുമെന്ന സൂചന അദ്ദേഹം നല്‍കിയത്.

2.വിദേശ എന്‍.എച്ച്‌.എസ്, കെയര്‍ ജോലിക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുന്നതാണ് രണ്ടാമത്തെ പടി. യു.കെയിലെ തന്നെ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന മേഖലയെന്ന നിലയില്‍ മെഡിക്കല്‍ രംഗത്തെ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാരെ സംബന്ധിച്ച്‌ വലിയ തിരിച്ചടി തന്നെയാണ്. നിയന്ത്രങ്ങള്‍ പ്രാവര്‍ത്തികമായാല്‍ വിദേശ എന്‍.എച്ച്‌.എസ്, കെയര്‍ ജോലിക്കാര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ചില നിയന്ത്രണങ്ങള്‍ വന്നേക്കും.

യു.കെയിലേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുമെന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. എന്നാല്‍ ഇതുവരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷവും കുടിയേറ്റം വര്‍ധിക്കുകയാണ് ചെയതത്. അനധികൃത കുടിയേറ്റത്തിന് പുറമെ നിയമപരമായ കുടിയേറ്റവും വ്യാപകമായാതാണ് വിമര്‍ശനമുയരുന്നത്. ബ്രക്‌സിറ്റിന് ശേഷം മൈഗ്രേഷന്‍ നിയന്ത്രിക്കാന്‍ അധികാരം ലഭിച്ചെങ്കിലും അത് ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനവും വ്യാപകമാണ്. ഇതോടെയാണ് കുടിയേറ്റ നിയന്ത്രണത്തിന്റെ സാധ്യതകള്‍ ഉറപ്പിച്ചുകൊണ്ട് ഇമിഗ്രേഷന്‍ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.