അമ്പോ ഇതെങ്ങനെ? ഏഴു മില്ല്യൺ ആളുകൾ കണ്ട ആ വീഡിയോയിൽ എന്താണ്?

കൗതുകം പകരുന്ന അനേകം കാര്യങ്ങൾ ഇന്ന് നമ്മൾ സോഷ്യൽ മീഡിയകളിലൂടെ കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഈ വീഡിയോയും. കണ്ടിരിക്കുന്നത് ഏഴു മില്ല്യണിലധികം ആളുകളാണ്. എന്നാലും, ഇത്രയധികം പേർ കൗതുകത്തോടെ കാണാൻ മാത്രം എന്താണ് ഈ വീഡിയോയിൽ ഉള്ളത് എന്നല്ലേ?

മാങ്ങയിൽ നിന്നും ലെതർ ഉണ്ടാക്കിയെടുക്കുന്ന രണ്ട് യുവാക്കളെയാണ് വീഡിയോയിൽ കാണുന്നത്. നെതർലാൻഡിൽ നിന്നുള്ള രണ്ട് ഡിസൈനർമാരാണ് പ്രകൃതിക്ക് ദോഷമില്ലാത്ത തരത്തിലുള്ള ഈ ലെതറുകൾ നിർമ്മിച്ചെടുത്തിരിക്കുന്നത്. മോശമായിപ്പോകുന്ന മാങ്ങയുടെ തോലുപയോഗിച്ചാണ് ഇരുവരും ചേർന്ന് ഈ ലെതർ നിർമ്മിക്കുന്നത്. എങ്ങനെയാണ് ഈ തുകൽ നിർമ്മിച്ചെടുക്കുന്നത് എന്ന് വിശദീകരിക്കുന്ന വീഡിയോയ്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.

തുകൽ നിർമ്മിക്കുന്നതിന് വേണ്ടി കൊല്ലപ്പെടുന്ന മൃഗങ്ങളുടെ എണ്ണം നൂറുകോടിയിലധികം വരും എന്നാണ് നേരത്തെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ (പെറ്റ) കണക്കുകളിൽ പറഞ്ഞിരുന്നത്. അവിടെയാണ് ഈ യുവാക്കളുടെ പ്രവൃത്തി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.

sambentley എന്ന യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറയുന്നത്, ഈ തുകൽ പശുവിനെ ഉപയോഗിച്ച് നിർമ്മിച്ചതല്ല! വ്യത്യാസം കണ്ടെത്താമോ എന്നാണ്. ഡച്ച് ഡിസൈനർമാരായ കോയിൻ മീർകെർക്കും ഹ്യൂഗോ ഡി ബൂണും ചേർന്നാണ് ഇത് നിർമ്മിച്ചത് എന്നും പോസ്റ്റിന്റെ അടിക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമാകുന്ന തുകലിന് ഒരു ബദൽ എന്ന നിലയിൽ പ്രകൃതിയെ നോവിക്കാതെയുള്ള തുകൽ നിർമ്മാണം ലക്ഷ്യമിട്ട് ഫ്രൂട്ട്ലെതർ റോട്ടർഡാം (Fruitleather Rotterdam) എന്ന സ്ഥാപനവും ഈ ഡിസൈനർമാർ തുടങ്ങിയിട്ടുണ്ട്.

പൂർണ്ണമായും പ്രകൃതിദത്ത വസ്തുക്കളിലാണ് ഈ തുകൽ നിർമ്മിക്കുന്നത് എന്നും ഇവർ പറയുന്നു. ഇതുകൊണ്ട് വാച്ചിന്റെ സ്ട്രാപ്പുകൾ, പേഴ്‌സ്, ഷൂസ് എന്നിവയെല്ലാം നിർമ്മിക്കുന്നുണ്ട്. അതുപോലെ ഇത് വാട്ടർപ്രൂഫാണ് എന്നും വീഡിയോയിൽ പറയുന്നു.


ഇതുപോലെ, നേരത്തെ തന്നെ മെക്‌സിക്കോയിൽ നിന്നുള്ള യുവസംരംഭകരായ അഡ്രിയാന്‍ ലോപ്പസും മാര്‍ട്ടി കസാരസും ചേർന്ന് ഡെസ്സേര്‍ട്ടോ എന്ന കള്ളിമുള്‍ ചെടിയുടെ ഇലകളില്‍ നിന്നും തുകൽ നിർമ്മിക്കുന്നുണ്ട്.

ജേണലിസം അധ്യാപക നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

മാണിക്യ ജൂബിലി ആഘോഷിച്ചു.

കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനാണോ കൂടുതൽ ഇഷ്ടം? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത്

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.