അമ്പോ ഇതെങ്ങനെ? ഏഴു മില്ല്യൺ ആളുകൾ കണ്ട ആ വീഡിയോയിൽ എന്താണ്?

കൗതുകം പകരുന്ന അനേകം കാര്യങ്ങൾ ഇന്ന് നമ്മൾ സോഷ്യൽ മീഡിയകളിലൂടെ കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഈ വീഡിയോയും. കണ്ടിരിക്കുന്നത് ഏഴു മില്ല്യണിലധികം ആളുകളാണ്. എന്നാലും, ഇത്രയധികം പേർ കൗതുകത്തോടെ കാണാൻ മാത്രം എന്താണ് ഈ വീഡിയോയിൽ ഉള്ളത് എന്നല്ലേ?

മാങ്ങയിൽ നിന്നും ലെതർ ഉണ്ടാക്കിയെടുക്കുന്ന രണ്ട് യുവാക്കളെയാണ് വീഡിയോയിൽ കാണുന്നത്. നെതർലാൻഡിൽ നിന്നുള്ള രണ്ട് ഡിസൈനർമാരാണ് പ്രകൃതിക്ക് ദോഷമില്ലാത്ത തരത്തിലുള്ള ഈ ലെതറുകൾ നിർമ്മിച്ചെടുത്തിരിക്കുന്നത്. മോശമായിപ്പോകുന്ന മാങ്ങയുടെ തോലുപയോഗിച്ചാണ് ഇരുവരും ചേർന്ന് ഈ ലെതർ നിർമ്മിക്കുന്നത്. എങ്ങനെയാണ് ഈ തുകൽ നിർമ്മിച്ചെടുക്കുന്നത് എന്ന് വിശദീകരിക്കുന്ന വീഡിയോയ്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.

തുകൽ നിർമ്മിക്കുന്നതിന് വേണ്ടി കൊല്ലപ്പെടുന്ന മൃഗങ്ങളുടെ എണ്ണം നൂറുകോടിയിലധികം വരും എന്നാണ് നേരത്തെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ (പെറ്റ) കണക്കുകളിൽ പറഞ്ഞിരുന്നത്. അവിടെയാണ് ഈ യുവാക്കളുടെ പ്രവൃത്തി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.

sambentley എന്ന യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറയുന്നത്, ഈ തുകൽ പശുവിനെ ഉപയോഗിച്ച് നിർമ്മിച്ചതല്ല! വ്യത്യാസം കണ്ടെത്താമോ എന്നാണ്. ഡച്ച് ഡിസൈനർമാരായ കോയിൻ മീർകെർക്കും ഹ്യൂഗോ ഡി ബൂണും ചേർന്നാണ് ഇത് നിർമ്മിച്ചത് എന്നും പോസ്റ്റിന്റെ അടിക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമാകുന്ന തുകലിന് ഒരു ബദൽ എന്ന നിലയിൽ പ്രകൃതിയെ നോവിക്കാതെയുള്ള തുകൽ നിർമ്മാണം ലക്ഷ്യമിട്ട് ഫ്രൂട്ട്ലെതർ റോട്ടർഡാം (Fruitleather Rotterdam) എന്ന സ്ഥാപനവും ഈ ഡിസൈനർമാർ തുടങ്ങിയിട്ടുണ്ട്.

പൂർണ്ണമായും പ്രകൃതിദത്ത വസ്തുക്കളിലാണ് ഈ തുകൽ നിർമ്മിക്കുന്നത് എന്നും ഇവർ പറയുന്നു. ഇതുകൊണ്ട് വാച്ചിന്റെ സ്ട്രാപ്പുകൾ, പേഴ്‌സ്, ഷൂസ് എന്നിവയെല്ലാം നിർമ്മിക്കുന്നുണ്ട്. അതുപോലെ ഇത് വാട്ടർപ്രൂഫാണ് എന്നും വീഡിയോയിൽ പറയുന്നു.


ഇതുപോലെ, നേരത്തെ തന്നെ മെക്‌സിക്കോയിൽ നിന്നുള്ള യുവസംരംഭകരായ അഡ്രിയാന്‍ ലോപ്പസും മാര്‍ട്ടി കസാരസും ചേർന്ന് ഡെസ്സേര്‍ട്ടോ എന്ന കള്ളിമുള്‍ ചെടിയുടെ ഇലകളില്‍ നിന്നും തുകൽ നിർമ്മിക്കുന്നുണ്ട്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.