പാട്ടുംപാടി പ്രസവിച്ച് യുവതി, ഒന്നും രണ്ടുമല്ല പാടിയത് അഞ്ച് മണിക്കൂർ

ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്ന് ചോദിച്ചാൽ പ്രസവിച്ച സ്ത്രീകൾ പറയും അത് പ്രസവ വേദനയാണെന്ന്. ശാരീരികവും മാനസികവുമായി കഠിനമായ അവസ്ഥകളിലൂടെയാണ് ആ സമയം സ്ത്രീകൾ കടന്നുപോകുന്നത്. എന്നാൽ, ആ വേദന അറിയാതിരിക്കാനും കുഞ്ഞിന് ജന്മം നൽകുന്ന ആ മുഹൂർ‌ത്തം എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്നാക്കി മാറ്റാനും യുഎസ്സിൽ നിന്നുള്ള ഒരു സ്ത്രീ ചെയ്തത് എന്താണെന്നറിയുമോ? അഞ്ച് മണിക്കൂർ പാട്ടുപാടി. ആ സമയത്തെല്ലാം അവരുടെ ഭർത്താവ് ഗിത്താർ വായിച്ചു.

ബിഫി ഹെൽ എന്ന 31 -കാരിയും അവളുടെ ഭർത്താവും മ്യുസീഷനുമായ 30 -കാരൻ ബ്രാൻഡനുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജനനമുഹൂർത്തം വേറിട്ടതാക്കിയത്. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് ബിഫിക്ക് വീട്ടിൽ തന്നെ പ്രസവിക്കണം എന്നുണ്ടായിരുന്നു. എന്നാൽ, അത് സാധിച്ചിരുന്നില്ല. ആശുപത്രിയിൽ വച്ചാണ് അവൾ പ്രസവിച്ചത്. ആ അനുഭവം തനിക്ക് വലിയ വേദനയുളവാക്കുന്നതായിരുന്നു എന്നാണ് ബിഫി പറയുന്നത്. അങ്ങനെയാണ് രണ്ടാമത്തെ പ്രസവമെങ്കിലും വ്യത്യസ്തമാവണം എന്ന് അവൾ കഠിനമായി ആഗ്രഹിച്ചത്. അങ്ങനെ അവളെ ‘ബർത്ത് കോട്ടേജി’ൽ പ്രവേശിപ്പിച്ചു.

അവിടെവച്ചാണ് അവൾ കുഞ്ഞിന് ജന്മം നൽകിയത്. ആ അഞ്ച് മണിക്കൂറുകൾ അവൾ പാടി. പാട്ട് തന്റെ വേദനയെ ഇല്ലാതാക്കി എന്നും ശ്വാസമെടുക്കുന്നത് വളരെ ഈസിയായി എന്നും അവൾ പറയുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിന് 30 മിനിറ്റ് മുമ്പ് വരെ അവൾ പാടി. 30 മിനിറ്റ് മുമ്പ് തനിക്ക് പാടാൻ സാധിക്കാതെയായി എന്നും അവിടെ വച്ചാണ് പാട്ട് നിർത്തിയത് എന്നും അവൾ പറയുന്നു. ജാക്ക് എന്നാണ് അവൾ തന്റെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

എന്നാൽ, എല്ലാവരുടെ കാര്യത്തിലും ഇത് സാധ്യമാകും എന്ന് കരുതരുതേ. ഡോക്ടർമാരുടെ കൃത്യമായ ഉപദേശവും നിർദ്ദേശങ്ങളും സ്വീകരിച്ചാവണം ഗർഭകാലവും പ്രസവവും പിന്നിടാൻ.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.