പാട്ടുംപാടി പ്രസവിച്ച് യുവതി, ഒന്നും രണ്ടുമല്ല പാടിയത് അഞ്ച് മണിക്കൂർ

ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്ന് ചോദിച്ചാൽ പ്രസവിച്ച സ്ത്രീകൾ പറയും അത് പ്രസവ വേദനയാണെന്ന്. ശാരീരികവും മാനസികവുമായി കഠിനമായ അവസ്ഥകളിലൂടെയാണ് ആ സമയം സ്ത്രീകൾ കടന്നുപോകുന്നത്. എന്നാൽ, ആ വേദന അറിയാതിരിക്കാനും കുഞ്ഞിന് ജന്മം നൽകുന്ന ആ മുഹൂർ‌ത്തം എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്നാക്കി മാറ്റാനും യുഎസ്സിൽ നിന്നുള്ള ഒരു സ്ത്രീ ചെയ്തത് എന്താണെന്നറിയുമോ? അഞ്ച് മണിക്കൂർ പാട്ടുപാടി. ആ സമയത്തെല്ലാം അവരുടെ ഭർത്താവ് ഗിത്താർ വായിച്ചു.

ബിഫി ഹെൽ എന്ന 31 -കാരിയും അവളുടെ ഭർത്താവും മ്യുസീഷനുമായ 30 -കാരൻ ബ്രാൻഡനുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജനനമുഹൂർത്തം വേറിട്ടതാക്കിയത്. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് ബിഫിക്ക് വീട്ടിൽ തന്നെ പ്രസവിക്കണം എന്നുണ്ടായിരുന്നു. എന്നാൽ, അത് സാധിച്ചിരുന്നില്ല. ആശുപത്രിയിൽ വച്ചാണ് അവൾ പ്രസവിച്ചത്. ആ അനുഭവം തനിക്ക് വലിയ വേദനയുളവാക്കുന്നതായിരുന്നു എന്നാണ് ബിഫി പറയുന്നത്. അങ്ങനെയാണ് രണ്ടാമത്തെ പ്രസവമെങ്കിലും വ്യത്യസ്തമാവണം എന്ന് അവൾ കഠിനമായി ആഗ്രഹിച്ചത്. അങ്ങനെ അവളെ ‘ബർത്ത് കോട്ടേജി’ൽ പ്രവേശിപ്പിച്ചു.

അവിടെവച്ചാണ് അവൾ കുഞ്ഞിന് ജന്മം നൽകിയത്. ആ അഞ്ച് മണിക്കൂറുകൾ അവൾ പാടി. പാട്ട് തന്റെ വേദനയെ ഇല്ലാതാക്കി എന്നും ശ്വാസമെടുക്കുന്നത് വളരെ ഈസിയായി എന്നും അവൾ പറയുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിന് 30 മിനിറ്റ് മുമ്പ് വരെ അവൾ പാടി. 30 മിനിറ്റ് മുമ്പ് തനിക്ക് പാടാൻ സാധിക്കാതെയായി എന്നും അവിടെ വച്ചാണ് പാട്ട് നിർത്തിയത് എന്നും അവൾ പറയുന്നു. ജാക്ക് എന്നാണ് അവൾ തന്റെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

എന്നാൽ, എല്ലാവരുടെ കാര്യത്തിലും ഇത് സാധ്യമാകും എന്ന് കരുതരുതേ. ഡോക്ടർമാരുടെ കൃത്യമായ ഉപദേശവും നിർദ്ദേശങ്ങളും സ്വീകരിച്ചാവണം ഗർഭകാലവും പ്രസവവും പിന്നിടാൻ.

ഐ.ടി.ഐ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

നെന്മേനി ഗവ വനിതാ ഐ.ടി.ഐ, വെള്ളമുണ്ട ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ഫീസ് അടയ്ക്കാനും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കാത്തവര്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി ഫീസടച്ച് അടുത്തുള്ള ഐ.ടി.ഐയില്‍ വെരിഫിക്കേഷന്‍ നടപടികള്‍

ജേണലിസം അധ്യാപക നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

മാണിക്യ ജൂബിലി ആഘോഷിച്ചു.

കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനാണോ കൂടുതൽ ഇഷ്ടം? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത്

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.