വനംവകുപ്പിനോട്‌ വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടണം: കെ. സി. വൈ. എം മാനന്തവാടി രൂപത

മാനന്തവാടി: വിദ്യാർത്ഥികളുടെ സുഗമമായ സ്കൂൾയാത്രക്ക് തടസ്സം നിൽക്കുന്ന തരത്തിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം അതിരൂക്ഷമായ സാഹചര്യമാണ് വയനാട്ടിൽ നിലവിലുള്ളത്. വനംവകുപ്പിന്റെ അനാസ്തമൂലം വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി സ്വൈര്യ വിഹാരം നടത്തുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടേണ്ടിവരികയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് വളരെ ആശങ്കജനകമായ കാര്യമാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് വനംവകുപ്പിനോട് വിശദീകരണം ചോദിക്കണമെന്നും ഉടൻ തന്നെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ആവശ്യപ്പെട്ടു. അടുത്തമാസം മുതൽ പത്താം ക്ലാസ്സ്, പ്ലസ് ടു പൊതു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ വന്യമൃഗശല്യത്തിന്റെ പേരിൽ സ്കൂളുകൾക്ക് അവധി കൊടുക്കുന്നത് വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി വിലയിരുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ മലയോര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മാനന്തവാടി, പുൽപ്പള്ളി, ബത്തേരി, മുള്ളൻകൊല്ലി, പയ്യംപള്ളി, കൊട്ടിയൂർ എന്നിവിടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യം ജനങ്ങളിൽ ആശങ്കയും ഭീതിയും ഉണ്ടാക്കിയിട്ടുണ്ട്.
ജനവാസ മേഖലയിൽ കടുവ യഥേഷ്ടം വിഹരിക്കുന്നതും, അതേ സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികാരികളും തെല്ലും കൂസലില്ലാതെ ഇത്തരം സംഭവങ്ങളെ നിസാരവൽക്കരിക്കുന്നതും സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രൂപതാ പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യം തുടർന്നാൽ വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ആശങ്കയെ പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം
മാനന്തവാടി രൂപത മുന്നോട്ട് വന്നിരിക്കുന്നത്.
രൂപതാ വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ് , ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *