കഠിനകഠോര ഡ്രൈവിങ് ടെസ്റ്റ്! ഏജന്‍റുമാര്‍ വീണ്ടും രംഗത്തിറങ്ങുമോ? ഇനി ലൈസന്‍സിനുള്ള കാത്തിരിപ്പും നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റ് നടപ്പാക്കുന്നതോടെ ലൈസൻസിനായുള്ള കാത്തിരിപ്പും നീളും. പ്രതിദിനം ഒരു ബാച്ചിൽ 60 ലൈസൻസ് വരെ നൽകിയിരുന്ന സ്ഥാനത്ത് 30 ആക്കി ചുരുക്കാനുള്ള തീരുമാനമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് തരപ്പെടുത്തി നൽകാനായി ഏജൻറുമാരും രംഗത്തിറങ്ങാൻ ഇടയുണ്ട്. അതേസമയം, എന്ത് എതിർപ്പുണ്ടായാലും പരിഷ്ക്കാരം സമയബന്ധിതമായി നടപ്പാക്കുമെന്ന നിലപാടിൽ ആണ്‌ ഗതാഗത മന്ത്രി. മെയ് ഒന്നു മുതൽ പ്രതിദിനം 30 പേർക്ക് ഡ്രൈവിംഗ് പരീക്ഷയക്ക് അനുമതി നൽകിയാൽ മതിയെന്നാണ് ഉത്തരവ്. രണ്ടു ബാച്ചുകളിലായി പരീക്ഷ നടത്തിയാൽ 60 പേക്ക് അവസരം ലഭിക്കും. 120 പേർക്ക് അവസരം നൽകിയിരുന്ന സ്ഥാനത്താണ് നേർ പകുതിയാകുന്നത്. പകുതിയായി കുറയ്ക്കുമ്പോള്‍ ലേണേഴ്സ് പരീക്ഷയ്ക്കുള്ള അപേക്ഷരുടെ എണ്ണം ക്രമപ്പെടുത്തേണ്ടിവരും.

അങ്ങനെ വരുമ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസൻസ് കിട്ടാൻ വലിയ കാലതാമസമുണ്ടാകും. നിലവിൽ തന്നെ ലൈസന്‍സ് ടെസ്റ്റില്‍ തോല്‍ക്കുന്നവരെ അയൽ സംസ്ഥാനത്തുകൊണ്ടുപോയി ലൈസൻസ് തരപ്പെടുത്തുന്ന ഏജൻറുമാർ സംസ്ഥാനത്തുണ്ട്. അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ഈ ഏജൻറുമാർ സജീവമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു താൽക്കാലിക അഡ്രസുണ്ടാക്കി വലിയ കടമ്പകളില്ലാതെ ലൈസൻസ് സമ്പാദിക്കും. പിന്നീട് പരിവാഹനിൽ ഓണ്‍ലൈൻ വഴി അപേക്ഷിച്ച് കേരളത്തിലെ വിലാസത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ലോബി പുതിയ കൂടുതൽപേരെ ചാക്കിട്ട് ലൈൻസ് വാങ്ങികൊടുക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഡ്രൈവിംഗ് പരീക്ഷ കർശനമാക്കുമ്പോള്‍ ഏജൻറുമായി മുഖേനെ പണം കൊടുത്ത് വാങ്ങുന്ന ലൈസൻസ് തടയാൻ മാർഗമില്ലാത്ത സാഹചര്യമുണ്ടാകും.

86 സ്ഥലങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. 10 സ്ഥലങ്ങളിൽ മാത്രമാണ് മോട്ടോർവാഹനവകുപ്പിന് സ്വന്തമായി സ്ഥലമുള്ളത്. ബാക്കി സ്ഥലങ്ങളിലെല്ലാം പൊതുയിടങ്ങലിലും ഗ്രൗണ്ടിലുമാണ് ടെസ്റ്റ്. ഇതിന് പകരം ദീർഷകാല അടിസ്ഥാനത്തിൽ ഭൂമി കണ്ടെത്തി സ്ഥിരം ട്രാക്കൊരുക്കാനുള്ള ചുമതല ഡ്രൈവിംഗ് സ്കൂളുകള്‍ക്കാണ്. എന്നാല്‍, ഉത്തരവിൽ പറഞ്ഞാൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം പറയുന്നില്ല. വലിയ സാമ്പത്തിക ബാധ്യതവരുന്ന ഈ തീരുമാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ എതിർക്കുകയാണ്. പുതിയ പരിഷ്ക്കാരം ഡ്രൈവിങ് പഠനത്തിനുള്ള ചെലവു കൂട്ടും. പതിനഞ്ചു വർഷം കഴിഞ്ഞ വാഹനം ടെസ്റ്റിന് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പുതിയ വാഹനങ്ങള്‍ വാങ്ങി ക്യാമറകള്‍ സ്ഥാപിച്ച് ടെസ്റ്റ് നടത്തുന്നതിനെയും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സംഘടനകള്‍ എതിർപ്പറിയിച്ചിട്ടുണ്ട്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.