വാഹനം കടന്നുപോകാൻ ട്രാഫിക് തടഞ്ഞു; പിന്നാലെ നിർത്തിയിട്ട വാഹനങ്ങൾക്ക് തല കുമ്പിട്ട് നന്ദി പ്രകാശനം: പരസ്പര ബഹുമാനം കണ്ടു പഠിക്കണമെങ്കിൽ ജപ്പാൻകാരെ കണ്ടു പഠിക്കണം

പരസ്പര ബഹുമാനത്തിന്‍റെ കാര്യത്തില്‍ ജപ്പാന്‍ എന്നും മറ്റ് ജനതകളില്‍ നിന്നും ഒരുപടി മുന്നിലാണ്. വ്യക്തിപരമായ അച്ചടക്കവും ബഹുമാനവും പ്രകടിപ്പിക്കുന്നതിലുമുള്ള ജപ്പാന്‍റെ സംസ്കാരം ലോക പ്രശസ്തമാണ്. വീട്ടിലായാലും തെരുവിലായാലും ഈ മര്യാദകള്‍ പാലിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വ്യക്തി ശുചിത്വം, നഗര ശുചിത്വം എന്നിങ്ങനെ സാസ്കാരികമായ മര്യാദകള്‍ പാലിക്കുന്നതും ജപ്പാന്‍കാരെ സംബന്ധിച്ച്‌ ജീവിതത്തിന്‍റെ ഭാഗമാണ്. ഇത്തരത്തിലുള്ള ജാപ്പനീസ് മര്യാദകളുടെ വീഡിയോകള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി. തിരക്കേറിയ ഒരു റോഡിലെ വാഹന ഗതാഗതം തടഞ്ഞ് നിര്‍ത്തി തന്‍റെ ബോസിന് വഴിയൊരുക്കിയ ഒരാള്‍, അതുവരെ ക്ഷമയോടെ റോഡില്‍ കാത്ത് നിന്ന മറ്റ് വാഹനങ്ങളിലുള്ളവര്‍ക്ക് നന്ദി പറയുന്ന വീഡിയോയായിരുന്നു അത്. ഒന്നിന് പുറകെ ഒന്നായി കാറുകളുടെ ഒരു നീണ്ട നിര റോഡില്‍ കാണാം.

ഈ സമയം കൈയുയര്‍ത്തി കൊണ്ട് മറ്റ് വാഹനങ്ങളോട് നിര്‍ത്താന്‍ ഒരാള്‍ ആവശ്യപ്പെടുന്നു. വാഹനങ്ങള്‍ നിര്‍ത്തുമ്ബോള്‍ ഒരു എസ്യുവി ഇടറോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറി പോകുന്നു. പിന്നാലെ മറ്റ് വാഹനങ്ങള്‍ കടന്ന് പോകുമ്ബോള്‍, ജപ്പാന്‍കാരുടെ പരമ്ബരാഗത രീതിയില്‍ നന്ദി സൂചകമായി അവര്‍ മൂന്ന് പേരും മുന്നോട്ട് കുനിഞ്ഞ് നന്ദി പറയുന്നു.

https://x.com/alsamahi/status/1788182047334260931

വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. വീഡിയോ പങ്കുവച്ച്‌ കൊണ്ട് @alsamahi ഇങ്ങനെ എഴുതി,’ ജപ്പാന്‍കാരുടെ കസ്റ്റമര്‍ സര്‍വ്വീസ്.’ നിരവധി കാഴ്ചക്കാര്‍ ജപ്പാന്‍കാരുടെ സംസ്കാര സവിഷേശതകളെ അഭിനന്ദിച്ചു. ‘ജപ്പാൻ ആണ് ഏറ്റവും മികച്ചത്. മര്യാദയും ബഹുമാനവും അസൂയാവഹമാണ്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ പരുഷതയുടെയും സ്വാർത്ഥതയുടെയും കാലഘട്ടത്തിന് പകരം മര്യാദയുള്ള ഒരു സമൂഹത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.’ നാലര ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടു. ഒരു കാഴ്ചക്കാരനെഴുതി. ഒരു കാഴ്ചക്കാരന്‍ മറ്റൊരു വീഡിയോയും പങ്കുവച്ചു. അതില്‍ ഒരു സ്റ്റെയര്‍ കേസില്‍ വലിയ തിരക്ക് ആളുകള്‍ ഒന്നിന് പുറകെ ഒന്നായി കയറാന്‍ നല്‍ക്കുന്നു. അതേ സമയം തൊട്ടടുത്തുള്ള മറ്റൊരു സ്റ്റെയര്‍കേസിലാകട്ടെ ആരും തന്നെയില്ല. എന്നാല്‍ ഒരാള്‍ പോലും തന്‍റെ വരി തേറ്റിച്ച്‌ കയറാന്‍ ശ്രമിക്കുന്നില്ലെന്നും ശ്രദ്ധേയം.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.