ഈച്ച ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ? ശർക്കരയോ പഞ്ചസാരയോ ഓറഞ്ച് തൊലിയോ ഉപയോഗിച്ച് ഈച്ചകളെ തുരത്താം

തീൻമേശയിലും അടുക്കളയിലുമൊക്കെ എത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഈച്ച. തുറന്നുവച്ച ആഹാരത്തില്‍ ഇവ വന്നിരിക്കുകയും അതുവഴി കോളറ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതാണ് ഈച്ച വീട്ടിലെത്തുന്നതിന്റെ പ്രധാന കാരണം. ഈച്ചയെ പടി കടത്താനുള്ള പല തരത്തിലുള്ള മരുന്നുകള്‍ ഇന്ന് മാർക്കറ്റില്‍ ലഭ്യമാണ്.

വലിയ വില കൊടുത്ത് ഇത്തരം മരുന്നുകള്‍ വാങ്ങുന്നതിലും നല്ലത് അടുക്കളയിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച്‌ ഇവയെ തുരത്തുന്നതല്ലേ? അതിന് ചില സൂത്രങ്ങള്‍ ഉണ്ട്. ഈച്ചക്കെണിയൊരുക്കുകയാണ് ഏറ്റവും നല്ല മാർഗം. ശർക്കരയും, വെള്ളവും അപ്പക്കാരവും ഉപയോഗിച്ച്‌ ഈച്ചക്കെണിയൊരുക്കാം. 250 മില്ലി വെള്ളത്തില്‍ ഒരു സ്പൂണ്‍ അപ്പക്കാരം ചേർത്തുകൊടുക്കുക. പൊടിച്ചുവച്ച ശർക്കരയും ചേർക്കുക. ഈ മിശ്രിതം നന്നായി യോജിപ്പിക്കുക. ശേഷം സ്‌പ്രൈറ്റിന്റെയോ മറ്റോ കുപ്പിയെടുക്കുക. അതിലേക്ക് മിശ്രിതം ഒഴിച്ചുകൊടുക്കാം. വെള്ളത്തിന് തൊട്ടുമുകളിലായി വട്ടത്തില്‍ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച്‌ മൂന്ന് ചെറിയ ദ്വാരങ്ങളിട്ടുകൊടുക്കുക. ശേഷം കുപ്പിയുടെ അടപ്പ് ഇട്ട് ഒരു ദിവസം മാറ്റിവയ്ക്കാം.

തൊട്ടടുത്ത ദിവസം ഈച്ച കൂടുതലുള്ള സ്ഥലത്ത് ഈ കുപ്പി വച്ചുകൊടുക്കുക. ഈ മിശ്രിതം ഈച്ചയെ ആകർഷിക്കും. അതുവഴി ദ്വാരങ്ങളിലൂടെ കുപ്പിക്കകത്ത് കടക്കുകയും, നിമിഷ നേരം കൊണ്ട് അതിനകത്ത് ചത്തുവീഴുന്നത് കാണാം. ശർക്കരയ്ക്ക് പകരം പഞ്ചസാര ലായനി ഉപയോഗിച്ചും ഈച്ചക്കെണിയൊരുക്കാം. ഓറഞ്ചിന്റെ തൊലിയും ഈച്ചയെ തുരത്താൻ സഹായിക്കും. ഓറഞ്ച് തൊലിയില്‍ ഗ്രാമ്ബു കുത്തിവച്ച്‌ ഈച്ചയുള്ള സ്ഥലങ്ങളില്‍ വച്ചുകൊടുത്താല്‍ മതി.തുളസിയാണ് മറ്റൊരു സൂത്രം.ഇതിന്റെ മണം ഈച്ചയ്ക്ക് ഇഷ്ടമല്ല. കുറച്ച്‌ തുളസിയില പറിച്ച്‌, കൈകൊണ്ട് ചെറുതായൊന്ന് ഞെരുക്കുക. ശേഷം ഈച്ച വരുന്നയിടങ്ങളില്‍ വച്ചുകൊടുക്കാം. അല്ലെങ്കില്‍ ദിവസം രണ്ട് നേരം തുളസിട്ട് തിളപ്പിച്ച വെള്ളം തളിച്ചുകൊടുക്കുക. ഈച്ചയൊക്കെ അപ്രത്യക്ഷമാകുന്നത് കാണാം. ഒരു കാര്യം ശ്രദ്ധിക്കുക, വൃത്തിയാണ് ഏറ്റവും പ്രധാനം. വൃത്തിയില്ലെങ്കില്‍ എന്തൊക്കെ സൂത്രങ്ങള്‍ ഉപയോഗിച്ചാലും ഈച്ച വീണ്ടും വരും.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.