അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു.

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള ചർച്ച ശക്തമാകുകയാണ്. സോഷ്യല്‍മീഡിയയില്‍ പലരീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്.

‘അമ്മ’ സംഘടനയുടെ ഭാവി തുലാസിലായ സാഹചര്യത്തില്‍ അമ്മയ്ക്ക് ബദലായി മറ്റൊരു സംഘടന ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് ചർച്ചകള്‍ ഉയർന്നുവരുന്നത്. പൃഥ്വിരാജ്,ടൊവിനോ തുടങ്ങിയ മുൻനിര യുവതാരങ്ങള്‍ മുൻകൈ എടുത്തായിരിക്കും പുതിയ താരസംഘടനയുടെ രൂപീകരണം നടത്തുക എന്നാണ് അഭ്യൂഹം ഉയരുന്നത്. സോഷ്യല്‍മീഡിയയില്‍ ഈ തരത്തിലുള്ള ചർച്ചകള്‍ സജീവമായെങ്കിലും ഇരുതാരങ്ങളും ഇത് വരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇന്നലെ നടന്ന വാർത്താസമ്മേളനത്തില്‍ ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മ എടുത്ത നിലപാടുകളെ പൃഥ്വിരാജ് തള്ളിയിരുന്നു. അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചതായി താരം വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റിയിലെ ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതില്‍ തടസ്സമില്ല. അതില്‍ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ആരോപണ വിധേയർ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകണമെന്നും മറിച്ച്‌, തെറ്റെന്നു തെളിഞ്ഞാല്‍ തിരിച്ചും നടപടി വേണമെന്നും താരം കൂട്ടിച്ചേർത്തു.

‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാവരും എവിടെയും സുരക്ഷിതരായിരിക്കണമെന്നായിരുന്നു ടൊവിനോ പ്രതികരിച്ചത്. നീതി നടപ്പാകും എന്ന് വിശ്വസിക്കുക. എല്ലാ ജോലിസ്ഥലത്തും ആളുകള്‍ സുരക്ഷിതരായിരിക്കണം. മലയാളം സിനിമ മേഖലയില്‍ മാത്രമാണ് അന്വേഷണം നടന്നത്. അതിനർത്ഥം മറ്റ് ഇൻഡസ്ട്രികളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലായെന്നല്ല’, ടൊവിനോ വ്യക്തമാക്കിയിരുന്നു.പുതിയ ഭരണസമിതിയില്‍ ടൊവിനൊ തോമസും പൃഥ്വിരാജും വേണമെന്ന് ആവശ്യം യോഗത്തിലുയർന്നു. യുവ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.