പ്രതിഷേധമിരമ്പി പ്രതിഷേധാഗ്നി

വർഷങ്ങൾ നീണ്ടുനിന്ന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി പഠനത്തിനും, ആവശ്യമായ സർവ്വേകളുടെ അടിസ്ഥാനത്തിലും ഡിപിആർ തയ്യാറാക്കി മുഴുവൻ തുകയും അനുവദിച്ച് 1994 അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ശിലസ്ഥാപനം നടത്തി, 70% പണി പൂർത്തീകരിച്ചിട്ട് 30 വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പോയത് രാജ്യത്തിനു ആകെ അപമാനകരവും ആക്ഷേപകരവുമാണ് എന്നു പൂഴിത്തോട് ബദൽ റോഡ് വികസനസമിതി ചെയർമാൻ കെ.എ ആന്റണി.
30 വർഷത്തെ കാത്തിരിപ്പിന് ഇനിയെങ്കിലും അറുതി വരുത്തുക,യുദ്ധകാലാടിസ്ഥാനത്തിൽ ബദൽ റോഡ് നിർമാണം പുന രാരംഭിക്കുക, ചുരമില്ല ബദൽ പാത എന്ന വയനാടി നറെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുക. കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളും ജനപ്രതിനിധികളും കണ്ണ് തുറക്കുക,വയനാടിന്റെ പുനർനിർമ്മാണത്തിന് സാമ്പത്തിക പാക്കേജ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനുശേഷവും വയനാടിന് യാതൊരു സഹായവും നൽകുവാൻ കേന്ദ്രഗവണ്മെന്റ് നാളിതുവരെ തയ്യാറാവാത്തത് വര്ഷങ്ങളായി കേന്ദ്രം വയനാടിനോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ്.
വയനാടിന്റെ പുനർ നിർമാണത്തിനും വയനാട് സുരക്ഷിതമാണെന്ന് ടൂറിസ്റ്റുകളെ ബോധ്യപ്പെടുത്തുവാൻ, താമരശ്ശേരി ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗതകുരിക്കിന് ശാശ്വത പരിഹാരം കാണുവാൻ, ടുറിസം രംഗത്തുള്ള വയനാടിന്റെ കുതിച്ചുചാട്ടത്തിനും ബദൽ പാത അനിവാര്യമാണ്.
വയനാട്ടിലേക്കുള്ള സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കിയില്ലെങ്കില് വയനാട്ടിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമായി തീരും .
ടൂറിസം രംഗം കുടി തകർന്നു അടിഞ്ഞാൽ വയനാടിന്റ ഭാവി ഇരുട്ടിലാവും. കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകൾ ഇക്കാര്യങ്ങൾ തിരിച്ചറിയണം എന്നു യോഗം ആവശ്യപ്പെട്ടു.
പൂഴിത്തോട് ബദൽ റോഡിനു എന്ത് സംഭവിച്ചു……….?, വിമർശനാത്മകമായ ഒരു ആത്മപരിശോധനക്ക് കേന്ദ്ര-സംസ്ഥാനങ്ങളും,ബന്ധപ്പെട്ട ജനപ്രതിനിധികളും തയ്യാറാവുക. ടൂറിസം രംഗത്ത് സംസ്ഥാനത്തു അനന്ത സാധ്യതയുള്ള ജില്ലയാണ് വയനാട് എന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിലെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
മേപ്പാടി കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പൂർത്തീകരിക്കുവാൻ 2600 കോടി രൂപയോളം വകയിരുത്തി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എങ്കിലും റോഡ് യാഥാർഥ്യമാക്കുവാൻ വർഷങ്ങൾ വേണ്ടിവരും. അത്‌കൊണ്ട് വയനാടിന്റെ പ്രേത്യക സാഹചര്യം കണക്കിലെടുത്തു കുറഞ്ഞ തുക മുടക്കിയാൽ (ഏകദേശം 10 കോടി) വനത്തിലൂടെയുള്ള 8.25 km ദൂരം 6 മാസം കൊണ്ട് പദ്ധതി പൂർണ്ണമായി പൂർത്തീകരിക്കാൻ കഴിയും
അതിനാൽ തുരങ്കപാതക്കൊപ്പം ബദൽ റോഡ് പണിയും സർക്കാർ ഉടൻ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുതിയ കേന്ദ്ര നയം അനുസരിച്ച് വനത്തിലൂടെ റോഡ് നിർമ്മാണത്തിന് കേന്ദ്ര അനുമതി ലഭിക്കുവാൻ യാതൊരു തടസ്സവും ഇല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി നേരത്തെ ശിലാസ്ഥാപനത്തിന്റെ സമീപം പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പിന്നീട് ടൗണിലൂടെ പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പിഡബ്ല്യുഡി ഓഫീസിനു മുമ്പിൽ ചേർന്ന് പ്രതിഷേധ ധർണ പൂഴിത്തോട് ബദൽ റോഡ് കർമ്മസമിതി മുൻ ചെയർമാൻ ഒ.ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ വികസന സമിതി വൈസ് ചെയർമാൻ കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, വി എം ജോസ്, സജി എ ജെ, ഷമീർ, ബെന്നി, സാജൻ മാത്യു, കുര്യാക്കോസ് ടി പി, അബ്രഹാം പി കെ, ജോസ് അഴീക്കൽ, ജോയ് ചിറ്റാട്ടുകര, തുടങ്ങിയവർ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *