ഐപിഎല്‍:കോടികള്‍ കിട്ടിയ വമ്പന്മാരും; ടീമുകള്‍ കൈവിട്ട പ്രധാനതാരങ്ങളും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാലേലത്തിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. നാല് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ശ്രദ്ധേയമായ നീക്കം നടത്തി. അതേസമയം കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ഋഷഭ് പന്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്‍പട്ടത്തിലേക്കു നയിച്ച ശ്രേയസ് അയ്യര്‍, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരെ ടീമുകള്‍ കൈവിട്ടു. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ നിലനിര്‍ത്തി. പാണ്ഡ്യ ക്യാപ്റ്റന്‍സ്ഥാനത്ത് തുടരും.

സഞ്ജു കോടിപതി

രാജസ്ഥാന്‍ റോയല്‍ 18 കോടിരൂപ മുടക്കി മലയാളി താരം സഞ്ജു സാംസണിനെ നിലനിര്‍ത്തി. സീസണില്‍ സഞ്ജു ടീമിനെ നയിക്കും. ചെന്നൈ സൂപ്പര്‍ കിങ്സ് മഹേന്ദ്രസിങ് ധോനിയെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോലിയെയും ഗുജറാത്ത് ടൈറ്റന്‍സ് ശുഭ്മാന്‍ ഗില്ലിനെയും നിലനിര്‍ത്തി. ഓരോ ടീമിനും പരമാവധി ആറ് താരങ്ങളെ നിലനിര്‍ത്താം. മിക്കടീമുകളും അഞ്ചു താരങ്ങളെ നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്.

ടീമുകളും നിലനിര്‍ത്തിയ താരങ്ങളും
മുംബൈ ഇന്ത്യന്‍സ്

ജസ്പ്രീത് ബുംറ (18 കോടി)

സൂര്യകുമാര്‍ യാദവ് (16.35 കോടി രൂപ)

ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി)

രോഹിത് ശര്‍മ (16.35 കോടി)

തിലക് വര്‍മ (8 കോടി)

ലേലത്തിന് ബാക്കിയുള്ള തുക 55 കോടി

സണ്‍റൈസേഴ്സ് ഹൈദരാബാദ്

ഹെന്റിച്ച് ക്ലാസന്‍ (23 കോടി), പാറ്റ് കമിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിധീഷ്‌കുമാര്‍ റെഡ്ഡി (ആറ് കോടി)

ബാക്കിത്തുക 45 കോടി

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മോഹ്സിന്‍ ഖാന്‍ (നാല് കോടി), ആയുഷ് ബദോനി (നാല് കോടി)

ബാക്കിത്തുക 69 കോടി

പഞ്ചാബ് കിങ്സ്

ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിമ്രാന്‍ സിങ് (നാല് കോടി)

ബാക്കിത്തുക 110.5 കോടി

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18 കോടി), റയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറെല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (നാല് കോടി)

ബാക്കിത്തുക 41 കോടി

ചെന്നൈ സൂപ്പര്‍ കിങ്സ്

ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീഷ പതിരണ (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോനി (നാല് കോടി)

ബാക്കിത്തുക 65 കോടി

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

വിരാട് കോലി (21 കോടി), രജത് പടിദാര്‍ (11 കോടി), യാഷ് ദയാല്‍ (അഞ്ച് കോടി),

ബാക്കിത്തുക 83 കോടി

ഡല്‍ഹി ക്യാപിറ്റല്‍സ്

അക്സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റന്‍ സ്റ്റബ്സ് (10 കോടി), അഭിഷേക് പോറല്‍ (നാല് കോടി)

ബാക്കിത്തുക 73 കോടി

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്

റിങ്കു സിങ് (13 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), ആന്ദ്രെ റസ്സല്‍ (12 കോടി), ഹര്‍ഷിത് റാണ (നാല് കോടി), രമണ്‍ദീപ് സിങ് (നാല് കോടി)

ബാക്കിത്തുക 51 കോടി

ഗുജറാത്ത് ടൈറ്റന്‍സ്

റാഷിദ്ഖാന്‍ (18 കോടി), ശുഭ്മാന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശനന്‍ (8.50 കോടി), രാഹുല്‍ തെവാട്യ (നാല് കോടി), ഷാരൂഖ് ഖാന്‍ (നാല് കോടി)

ബാക്കിത്തുക 69 കോടി

ടീം കൈവിട്ട പ്രധാനതാരങ്ങള്‍
ഇഷാന്‍ കിഷന്‍ (മുംബൈ), അര്‍ഷ്ദീപ് സിങ്, സാം കറന്‍ (പഞ്ചാബ്), ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡുപ്ലെസി (ബെംഗളൂരു), യുസ്വേന്ദ്ര ചാഹല്‍, ജോസ് ബട്ട്ലര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍. അശ്വിന്‍ (രാജസ്ഥാന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍കുമാര്‍ (ഹൈദരാബാദ്), ഡെവണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര (ചെന്നൈ), ഋഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍ (ഡല്‍ഹി), മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍ (ഗുജറാത്ത്), ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട് (കൊല്‍ക്കത്ത), കെ.എല്‍. രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക്, മാര്‍ക്കസ് സ്റ്റോയ്നിസ് (ലഖ്നൗ)

23 കോടി

സണ്‍റൈസേഴ്സ് ഹൈദരാബാദ് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസനെ നിലനിര്‍ത്തിയത് നല്‍കാന്‍ കഴിയുന്നതിന്റെ പരമാവാധി തുകയായ 23 കോടി രൂപ നല്‍കിയാണ്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചതും ക്ലാസനാണ്. 21 കോടി രൂപ ലഭിച്ച വിരാട് കോലിയാണ് രണ്ടാമത്

110.5 കോടി

നിലനിര്‍ത്തുന്നതില്‍ പിശുക്കുകാണിച്ചത് പഞ്ചാബ് കിങ്സാണ്. രണ്ടുതാരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. അതിനായി ആകെ ചെലവിട്ടത് 9.5 കോടിയും. ഇതോടെ മെഗാലേലത്തിന് അവര്‍ക്ക് ചെലവിടാന്‍ 110.5 കോടിരൂപ ബാക്കിയുണ്ട്

120 കോടി

120 കോടി രൂപയാണ് മെഗാലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാന്‍ കഴിയുന്ന തുക. നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക ഇതില്‍നിന്ന് കുറയ്ക്കും. കളിക്കാരെ നിലനിര്‍ത്തുന്നതിന് പരമാവധി ചെലവിടാന്‍ കഴിയുന്ന തുക നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.