വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ കുടുങ്ങിയത് ആൾമാറാട്ട ക്കാരിയായ യുവതി

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി.

തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന കുറ്റവും യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്ന വ്യാജേനയായിരുന്നു അഭിപ്രിയ ചെന്നൈയും തിരുനല്‍വേലിയും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കറങ്ങി നടന്നത്.

തന്റെ ഇരുപത്തൊന്നാമത്തെ വയസ്സില്‍ 66കാരനെ അഭിപ്രിയ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍, ആറു വർഷം മാത്രമാണ് ആ ദാമ്ബത്യം തുടർന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് യുവതി പിന്നീട് ഭർത്താവുമായി പിരിഞ്ഞു. പിന്നീട് ഒരു ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടെ പൃഥ്വിരാജ് എന്നയാളുമായി അടുപ്പത്തിലായി.

മൂന്ന് മാസം മുമ്ബാണ് യുവാവിനോട് അഭിപ്രിയ പ്രണയാഭ്യർത്ഥന നടത്തിയത്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ താല്‍പ്പര്യമുണ്ടെന്ന് യുവതി തുറന്നു പറഞ്ഞത്. എന്നാല്‍, ഒരു പൊലീസ് ഉദ്യോഗസ്ഥയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് മാതാപിതാക്കളുടെ നിലപാട് എന്ന് യുവാവ് മറുപടി നല്‍കി. ഇതോടെയാണ് കാമുകന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ യുവതി പദ്ധതിയിട്ടത്.

തുടർന്ന് പൃഥ്വിരാജിന്റെ സഹായത്തോടെ പൊലീസ് യൂണിഫോം ധരിച്ച്‌ ഇവർ വീഡിയോയും ഫോട്ടോയും എടുത്തു. വനിതാ എസ്‌ഐയുടെ വേഷം ധരിച്ച അവർ ചെന്നൈയിലും തിരുനെല്‍വേലിയിലും മറ്റ് നഗരങ്ങളിലും കറങ്ങിനടന്നു. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്നായിരുന്നു ഇവർ പരിചയപ്പെടുന്നവരോട് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് നാഗർകോവില്‍ വനിതാ കോളേജിന്റെ സമീപത്തുവെച്ച്‌ വെങ്കിടേഷിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബ്യൂട്ടി പാർലറില്‍ എത്തിയ ഇവർ മുഖം ഫേഷ്യല്‍ചെയ്‌ത് പണം കടംപറഞ്ഞ്‌ പോയി. സംശയംതോന്നിയ വെങ്കിടേഷ് വടശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വെങ്കിടേഷിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പൊലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ അഭിപ്രിയ കുറ്റം സമ്മതിച്ചു. ഇവർ മറ്റ് പലരെയും കബളിപ്പിച്ചതായി സംശയമുള്ളതായും, കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. അഭിപ്രിയയുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *