രണ്ടു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഭാഗ്യം തുണച്ചത് ഇത്തവണ; 24 കോടി സ്വന്തമാക്കിയ മലയാളി പറയുന്നു.

ദുബൈ: കുടുംബവുമൊത്തുള്ള യാത്രക്കിടെ വാഹനമോടിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ജോര്‍ജ് ജേക്കബിനെ തേടിയെത്തുന്നത്. ആദ്യം പ്രാങ്ക് കോളാണെന്ന് സംശയിച്ചെങ്കിലും വാഹനം റോഡരികില്‍ നിര്‍ത്തി സംസാരിച്ചപ്പോള്‍ ജീവിതത്തിലെ വലിയ വിജയമാണ് തേടിയെത്തിയതെന്ന് കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വനീയമായ ആ വിജയം ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ഡിസംബര്‍ മൂന്നിന് ബിഗ് ടിക്കറ്റിന്റെ 222-ാം സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)ആണ് ജോര്‍ജ് ജേക്കബിന് ലഭിച്ചത്. ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബത്തോടൊപ്പം ദുബൈയിലാണ് ജോര്‍ജ് ജേക്കബ് താമസിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ് 51കാരനായ ഇദ്ദേഹം.

കഴിഞ്ഞ രണ്ടു വര്‍ഷമായി മിക്കവാറും എല്ലാ മാസവും ഞാന്‍ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെന്നും മെഗാ നറുക്കെടുപ്പില്‍ വിജയിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെും ജോര്‍ജ് ജേക്കബ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റാണ് ജോര്‍ജിന് ഭാഗ്യം കൊണ്ടുവന്നത്. ഡ്രൈവിങിനിടെയാണ് റിച്ചാര്‍ഡിന്റെ ഫോണ്‍ കോളെത്തിയത്. വാഹനം റോഡരികില്‍ നിര്‍ത്തിയാണ് സംസാരിച്ചത്. ഏറെക്കാലത്തിന് ശേഷം കേള്‍ക്കുന്ന ഏറ്റവും നല്ല വാര്‍ത്തയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ചെറിയ കട അടുത്തിടെ ജോര്‍ജ് ദുബൈയില്‍ ആരംഭിച്ചിരുന്നു. പ്രതിസന്ധി സമയത്ത് ഈ വിജയം വളരെ വലുതാണെന്ന് ജോര്‍ജ് ‘ഗള്‍ഫ് ന്യൂസി’നോട് പറഞ്ഞു. 24 വയസ്സുള്ള മകളും 12-ാം ക്ലാസില്‍ പഠിക്കുന്ന മകനുമാണ് ജോര്‍ജിനുള്ളത്. മകന്‍ ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മക്കളുടെ ഭാവിക്കായി പണം മാറ്റിവെക്കുമെന്ന് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണ്.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.