ഉച്ചഭക്ഷണത്തിന്‌ ശേഷം അമിതമായ ക്ഷീണമോ? കാരണങ്ങള്‍ ഇതാകാം

ഉച്ചഭക്ഷണത്തിന്‌ ശേഷം ചെറുതായി ഉറക്കം വരുന്നതും ക്ഷീണം തോന്നുന്നതുമൊക്കെ സ്വാഭാവികമാണ്‌. എന്നാല്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ കഴിയാത്ത വിധം അത്യധികമായ ക്ഷീണം ഉച്ചഭക്ഷണ ശേഷം വരുന്നത്‌ നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളെയും ജീവിതശൈലിയെയും കുറിച്ച്‌ പല ചോദ്യങ്ങളും ഉയര്‍ത്തുന്നു.

തെറ്റായ ഭക്ഷണങ്ങള്‍, അമിതമായ തോതിലുള്ള ഭക്ഷണം, ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥത്തിലുള്ള മാറ്റങ്ങള്‍ എന്നിവയാണ്‌ ഉച്ചഭക്ഷണത്തിന്‌ ശേഷമുള്ള അമിതമായ ക്ഷീണത്തിന്‌ പിന്നിലുളള പ്രധാന കാരണങ്ങള്‍.

കൊഴുപ്പും റിഫൈന്‍ ചെയ്‌ത കാര്‍ബോഹൈഡ്രേറ്റും മധുരവും അധികമായതും ഫൈബര്‍ കുറഞ്ഞതുമായ ഉച്ചഭക്ഷണം അത്യധികമായ ക്ഷീണത്തിലേക്ക്‌ നയിക്കാം. ഈ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന്‌ അമിത അധ്വാനം ചെയ്യേണ്ടി വരുന്നു.

രക്തപ്രവാഹം ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്ടിറ്റിലേക്ക്‌ കൂടുതലായി കേന്ദ്രീകരിക്കപ്പെടുന്നത്‌ തലച്ചോര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും വിതരണത്തെ കുറയ്‌ക്കും. ഇത്‌ ഉറക്കം വരാന്‍ കാരണമാകാം.

അരി, ചിക്കന്‍, ഗോതമ്ബ്‌, ഉരുളക്കിഴങ്ങ്‌, പഞ്ചസാര, ബേക്ക്‌ ചെയ്‌ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്ന മെലടോണിന്‍ ഹോര്‍മോണിന്റെ ഉത്‌പാദത്തെ സ്വാധീനിക്കാറുണ്ട്‌. തുടര്‍ച്ചയായി ശരീരത്തിന്‌ ഊര്‍ജ്ജം നല്‍കിക്കൊണ്ടിരിക്കുന്ന സന്തുലിതമായ ഭക്ഷണക്രമമാണ്‌ ഉച്ചഭക്ഷണത്തിന്‌ ശേഷമുള്ള ക്ഷീണം അകറ്റാനുള്ള പരിഹാരം.

ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍ നിറയെ അടങ്ങിയ പച്ചക്കറികള്‍ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണമാണ്‌ ഉച്ചയ്‌ക്ക്‌ കഴിക്കേണ്ടത്‌. ഇതിന്റെ തോത്‌ അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ആവശ്യത്തിന്‌ വെള്ളം കുടിച്ച്‌ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ തോത്‌ നിയന്ത്രിച്ച്‌ നിര്‍ത്തുന്നതും ക്ഷീണം നിയന്ത്രിക്കാന്‍ സഹായിക്കും. പ്രഭാതഭക്ഷണത്തിലെ പ്രോട്ടീന്‍ തോത്‌ വര്‍ധിപ്പിക്കുന്നതും ഉച്ചഭക്ഷണശേഷം നടക്കുന്നതും രാത്രിയില്‍ നന്നായി ഉറങ്ങുന്നതും മഗ്നീഷ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നതും നല്ലതാണ്.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.