അടുത്തവര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് സമ്പ്രദായം നിലവില്‍ വരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാന സിലബസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ആയാണ് മിനിമം മാര്‍ക്ക് സമ്പ്രദായം പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത്. ഈ വര്‍ഷം എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇത് പ്രകാരം പരീക്ഷയെഴുതിയത്. പുതിയ സമ്പ്രദായത്തിന് കീഴിലെ ആദ്യ പരീക്ഷഫലമാണ് പ്രസിദ്ധീകരിക്കുന്നത്. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ നേടേണ്ടത്. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത കുട്ടികള്‍ക്കായി അധിക പിന്തുണ ക്ലാസുകള്‍ നല്‍കി വീണ്ടും പരീക്ഷ നടത്തും. ഈ മാസം എട്ടാം തീയതി മുതല്‍ 24 വരെയാകും പിന്തുണ ക്ലാസുകള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് 25 മുതല്‍ 28 വരെ പുനപരീക്ഷ നടത്തും. മുപ്പതിനാണ് ഫലപ്രഖ്യാപനം. അടുത്ത വര്‍ഷം മുതല്‍ ആകും ഒൻപതാം ക്ലാസിലും പുതിയ സമ്പ്രദായം നിലവില്‍ വരിക. അധ്യാപകരുടെയും, രക്ഷാകര്‍ത്താക്കളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പുതിയ സമ്പ്രദായം നടപ്പിലാക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്