വണ്ണം കുറക്കാനും, ഹൃദയാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും മികച്ച എക്സർസൈസ്; സുബ ഡാൻസിന്റെ ഗുണങ്ങൾ

ലഹരിയുടെ പിടിയില്‍നിന്നും കുട്ടികളെ വഴിതിരിക്കാനാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ സുംബ പരിശീലിപ്പിക്കാൻ സർക്കാർ നിർദേശം നല്‍കിയത്. ക്ഷീണമോ, തളർച്ചയോ ഉണ്ടാകാത്ത രീതിയിലുള്ള വ്യായാമം എന്നതുകൂടി കണക്കിലെടുക്കുമ്ബോള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് സുംബ. നൃത്തവും സംഗീതവും കൂടിച്ചേർന്നുള്ള വ്യായാമം ആയതിനാല്‍ത്തന്നെ ആസ്വദിച്ച്‌ ചെയ്യാനുമാവും. സുംബ നൃത്തം പരിശീലിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ചുവടെ വായിക്കാം.

അടിമുടി പ്രയോജനം: അടിതൊട്ട് മുടിവരെയാണ് സുംബ കൊണ്ടുള്ള പ്രയോജനമെന്ന് പറയുന്നു പരിശീലകർ. ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലാണ് ഇതിലെ സ്റ്റെപ്പുകള്‍. ഒരു മണിക്കൂർ നീളുന്ന പരിശീലനത്തില്‍ 11 മുതല്‍ 13 വരെ പാട്ടുകളുണ്ടാകും. ഉയർന്ന താളത്തിലും പതിഞ്ഞ താളത്തിലും മാറിമാറിയാണ് പാട്ടുകള്‍ വരുന്നത്. ഹൃദയാരോഗ്യത്തെ കണക്കിലെടുത്താണ് താളത്തിന്റെ വ്യതിയാനം. കൈയുടെയും കാലിന്റെയും പേശികളുടെ ആരോഗ്യത്തിനുമുണ്ട് പ്രത്യേക ശ്രദ്ധ.

മുഴുവൻ സമയവും ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഇത് പ്രധാനമാണ്. അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം ഉദ്ദേശിച്ച്‌ പ്രത്യേകം സ്റ്റെപ്പുകളുണ്ട്.ആഴ്ചയില്‍ മൂന്ന് ക്ലാസുകള്‍ എന്ന കണക്കിലാണ് പലയിടത്തും സുംബ പരിശീലനം. ആരോഗ്യത്തോടെയിരിക്കാൻ ഇത് മതിയാകുമെന്നാണ് പരിശീലകർ പറയുന്നത്. 10 മുതല്‍ 15 മിനിറ്റ് വരെ നീളുന്ന വാം അപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി 10 മുതല്‍ 15 മിനിറ്റ് വരെ കൂള്‍ ഡൗണ്‍ സ്റ്റെപ്പുമുണ്ടാകും. ആഴ്ചയില്‍ ഒരു ദിവസം ഫ്ലോർ എക്സർസൈസ് എന്ന പേരില്‍ വ്യായാമമുറകളും ചിലർ നല്‍കാറുണ്ട്. വയർ കുറയ്ക്കണം, കൈ വണ്ണം കുറയ്ക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി എത്തുന്നവരെ ഉദ്ദേശിച്ചാണിത്.

ആരോഗ്യത്തിന് നന്ന്: ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്താനും സുംബയ്ക്ക് കഴിയും. നൃത്തവും സംഗീതവും ഉള്‍പ്പെടുന്നതുകൊണ്ട് ശരീരത്തില്‍ സന്തോഷഹോർമോണുകളുടെ ഉത്പാദനം കൂട്ടി മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കും. കുട്ടികളുടെ ഊർജം വഴിതിരിച്ചുവിടാനും ഈ വ്യായാമം സഹായകരമാണ്.ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിനു പുറമേ, വിഷാദരോഗത്തില്‍നിന്ന് കരകയറാനും സഹായിക്കും. ഉറക്കത്തിന്റെ അളവ് കൂട്ടാനും അമിതവണ്ണം കുറയ്ക്കാനും സാധിക്കും.

ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതുകൊണ്ട് ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും കഴിയും.മികച്ച കാർഡിയോ വാസ്കുലർ വ്യായാമം കൂടിയാണിത്. ശരീരത്തില്‍നിന്നും ഒരു മണിക്കൂർ കൊണ്ട് 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാൻ സുംബയ്ക്ക് സാധിക്കും.

പ്രശ്നമല്ല പ്രായം: സുംബയില്‍ പ്രായം ഒരു പ്രശ്നമേയല്ല. വിവിധ പ്രായക്കാർക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റെപ്പുകള്‍ ഇതിലുണ്ട്. പതിനേഴുകാരിയുടെ ചടുലതയൊന്നും പ്രായമായവർക്ക് പറ്റില്ല. ശരീരത്തിന്റെ ആയാസം കുറയ്ക്കാനും ചലനാത്മകത ഉറപ്പുവരുത്താനും സുംബയ്ക്ക് കഴിയും. ആരോഗ്യപ്രശ്നങ്ങളും ശാരീരികാവസ്ഥയുമെല്ലാം പരിഗണിച്ച്‌, അതിനനുസരിച്ചാണ് പ്രായമായവരെ പരിശീലിപ്പിക്കുന്നത്. തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് സുംബയ്ക്ക് പരിശീലകർ നല്‍കുന്ന വിശേഷണം. തടി കുറയ്ക്കാൻ മാത്രമല്ല ശരീരം ഫിറ്റായി സൂക്ഷിക്കാനും സുംബ സഹായിക്കും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പുകള്‍ കുറയും. ശരീരത്തിനും മനസ്സിനും ഉന്മേഷം പകരും. മാനസിക സമ്മർദവും ജോലിസമ്മർദവും കുറയ്ക്കാനും ഇതിലും നല്ലൊരു മാർഗമില്ല. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ ഡാൻസിനായി മാറ്റിവയ്ക്കാം. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിർദേശിക്കുക.

ചരിത്രം ഇങ്ങനെ: ബെറ്റോ പെരസ് എന്ന കൊളംബിയൻ നർത്തകനാണ് സുംബയുടെ സ്രഷ്ടാവ്. ഫിറ്റ്നസ് ഡാൻസ് എന്ന ഗണത്തിലാണ് സുംബ വരുന്നത്. സല്‍സ, മരെംഗേ, കൂമ്ബിയ, റെഗറ്റോണ്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്ന നൃത്തരൂപങ്ങളാണ്. ഹിപ്ഹോപ്പും സുംബയുടെ ഒരു ഭാഗമാണ്. ഈ നൃത്തരൂപങ്ങള്‍ക്കൊപ്പം ചില ഫിറ്റ്നസ് ടെക്നിക്കുകളും സുംബയില്‍ സമന്വയിക്കുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.