ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച്‌ മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്‌ ജീവിക്കുന്നത്. ഇതിന് വേണ്ടി നിയമപോരാട്ടം നടത്തേണ്ടി വന്നവരാണിവർ. ഇപ്പോഴും കുടുംബം തങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ഇൻട്രോ വീഡിയോയില്‍ നൂറ പറയുന്നുണ്ട്.

ഇരുവർക്കും വീട്ടുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ഉപദ്രവങ്ങള്‍ ചെറുതല്ല. പ്രത്യേകിച്ചും നൂറയെ കുറേക്കാലം വീട്ടുകാർ വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരുന്നു. ആദില ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയാണ് നൂറയെ വിടുന്നത്. പ്രണയത്തെക്കുറിച്ചും നേരിട്ട പ്രതിബന്ധങ്ങളെക്കുറിച്ചും നേരത്തെ ചില അഭിമുഖങ്ങളില്‍ ഇരുവരും സംസാരിച്ചിരുന്നു.

പ്ലസ് വണ്ണില്‍ പഠിക്കുമ്ബോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടക്കത്തില്‍ ഞങ്ങള്‍ റിലേഷൻഷിപ്പിലല്ലായിരുന്നു. സുഹൃത്തുക്കളായിരുന്നു. പ്ലസ് ടു എത്തിയപ്പോളാണ് ഞങ്ങള്‍ തമ്മില്‍ സ്പാർ‌ക്ക് ഉണ്ടെന്ന് മനസിലാകുന്നത്. ഒന്നു കൂടി ക്ലോസ് ആയി. പരസ്പരം മനസിലാക്കാൻ തുടങ്ങി. എന്റെ ഐഡന്റിറ്റി എനിക്ക് അപ്പോള്‍ മനസിലായി. പ്രത്യേക ഇഷ്ടം ആദിലയോട് തനിക്ക് തോന്നിയിരുന്നെന്ന് ഫാത്തിമ നൂറ അന്ന് വ്യക്തമാക്കി.

പാരന്റ്സ് എന്നെ നിർബന്ധിച്ച്‌ അവരുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ട് പോയി. ഇസ്ലാമിക് പരമായ കൗണ്‍സിലിംഗ് തന്ന് മനസ് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ആദിലയെ കോണ്‍ടാക്‌ട് ചെയ്യാൻ പറ്റുന്നില്ലായിരുന്നെന്ന് ആദില അന്ന് ഓർത്തു. ആദില ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയതോടെ വീട്ടുകാർക്ക് നൂറയെ വിട്ട് നല്‍കേണ്ടി വരികയായിരുന്നു.ഞങ്ങള്‍ രണ്ട് പേരെയും സൗദിയിലേക്ക് കൊണ്ട് പോകാനായിരുന്നു അവരുടെ നീക്കം. ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നെന്നും ഫാത്തിമ നൂറ അന്ന് ഓർത്തു.

പാരന്റ്സിന്റെ ഭാഗത്ത് നിന്നും ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടുണ്ട്. മുന്നോട്ട് പോകില്ലെന്ന് പറഞ്ഞിട്ടും ഞങ്ങള്‍ക്ക് പറ്റുമെന്ന് വിശ്വാസമുണ്ടായിരുന്നു.പ്ലസ് ടുവില്‍ വെച്ചാണ് ഞങ്ങളുടെ റിലേഷൻഷിപ്പ് വീട്ടുകാർ അറിയുന്നത്. ബോർഡ് എക്സാം കഴിഞ്ഞിരിക്കുന്ന സമയം. ഞങ്ങളുടെ ഉമ്മമാർ ഫ്രണ്ട്സായിരുന്നു. ഹോസ്റ്റലില്‍ നിന്ന് പഠിക്കാമെന്നൊക്കെ ഞങ്ങള്‍ പ്ലാൻ ചെയ്തിരുന്നു. ഞങ്ങളുടെ ഫാമിലിയും ഫ്രണ്ട്സായിരുന്നു. പെട്ടെന്ന് റിലേഷൻഷിപ്പ് പിടിച്ചപ്പോള്‍ എനിക്ക് ഇവളില്ലാതെയോ അവള്‍ക്ക് ഞാനില്ലാതെയോ പറ്റില്ലെന്ന് മനസിലായി.

ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ശരിയാക്കിയിട്ട് വീട്ടില്‍ നിന്നിറങ്ങാം എന്ന് ഞങ്ങള്‍ പറഞ്ഞു. പ്ലസ് ടുവില്‍ പഠിക്കുമ്ബോള്‍ ഞങ്ങള്‍ വളരെ പൊസസീവ് ആയിരുന്നു. ജൂനിയേർസുമായി നല്ല കമ്ബനിയായിരുന്നു. അവർ വന്ന് ഞങ്ങളുടെ സമയം കളയുമ്ബോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇതുവരെയുള്ള ഫ്രണ്ട്ഷിപ്പില്‍ അങ്ങനെ തോന്നിയിരുന്നില്ല. പിന്നെ കോണ്‍ടാക്‌ട് അവർ പിടിച്ചപ്പോള്‍ സംഗതി സീരിയസാണെന്ന് മനസിലായെന്ന് ആദില ഓർത്തു.ഒരു പ്രാവശ്യം ചാറ്റ് പിടിച്ചപ്പോള്‍ ഉമ്മയോട് എനിക്ക് ആണുങ്ങളോട് ആകർഷണം തോന്നുന്നില്ലെന്ന് പറഞ്ഞു. നിനക്കെന്തിനാടീ ആണുങ്ങളോട് ആകർഷണം തോന്നിയാൽ എന്നാണ് എന്നോട് ചോദിച്ചത്.

അവർ മനസിലാക്കാനല്ല നോക്കിയത്. അവരുടെ സാഹചര്യം കൊണ്ടായിരിക്കുമെന്നും ആദില പറഞ്ഞു. ഞങ്ങളുടെ ചാറ്റ് കുറേ വട്ടം പിടിച്ചതാണ്. അതിലൂടെ തന്നെ എന്റെ ഐഡന്റിറ്റി സഹോദരിമാർക്കെല്ലാം മനസിലായതാണ്. പക്ഷെ അവരുടെ ഭാഗത്ത് നിന്നും യാതൊരു സപ്പോർട്ടും ഉണ്ടായില്ലെന്ന് അന്ന് നൂറയും പറഞ്ഞു.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.