കബനീ പ്രൊജക്ട് ഓഫീസുകളും തസ്തികകളും നഷ്ടപ്പെടുത്തിയത് ഇടതു സർക്കാരിൻ്റെ വഞ്ചനയുടെ അവസാന ഏട് : കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മണ്ണ് സംരക്ഷണ വകുപ്പിലെ കബനി പ്രൊജക്ടിനു കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആറ് ഓഫീസുകളും നൂറ്റി പതിനൊന്ന് തസ്തികകളും നഷ്ടപ്പെടുത്തി കൊണ്ട് ഫെബ്രുവരി 23-ന് ഇറക്കിയ സർക്കാർ ഉത്തരവ് നം.32/2021 ഇടതു സർക്കാരിൻ്റെ ജീവനക്കാരോടുള്ള വഞ്ചനയുടെ അവസാന ഏടാണ്, ഓഫീസും തസ്തികകളും സംരക്ഷിക്കാൻ കഴിയാത്തത് സർക്കാരിൻ്റെ കഴിവുകേട് മൂലമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. കാർഷിക മേഖലയായ വയനാട് ജില്ലയിലെ ചെറുകിട കർഷകർക്ക് ഉപകാരപ്രദമാകേണ്ട ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ സഹായകമാകേണ്ട മണ്ണ് സംരക്ഷണ വകുപ്പിലെ തസ്തികകളാണ് ജില്ലക്ക് നഷ്ടപ്പെടുന്നത് എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വയനാട് പാക്കേജ് പോലുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ കർഷകരെയും വഞ്ചിക്കുകയാണ് ഇടതു സർക്കാർ ചെയ്തത്.

2017 മുതൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാരും വകുപ്പ് അധികാരികളും ചേർന്ന് ജീവനക്കാരെ പെരുവഴിയിലാക്കിയിരിക്കുകയാണ്. 2020 ഏപ്രിൽ മുതൽ ശമ്പള വിതരണവും തടസ്സപെട്ടതോടു കൂടി ജീവനക്കാർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാൽ കബനീ പ്രൊജക്ട് തുടരാനാവില്ലെന്നും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ജീവനക്കാരെ നിലനിർത്തുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നുമുള്ള ന്യായങ്ങൾ നിരത്തി വഞ്ചനാപരമായ നിലപാടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഇല്ലാത്ത തസ്തികകളിലും പിൻ വാതിലിലൂടെയും നിയമനങ്ങൾ നേടിയ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ ഒരു സർക്കാരാണ് പി.എസ്.സി വഴി പരീക്ഷയെഴുതി ജോലിയിൽ കയറിയ ജീവനക്കാരെ ഇത്തരത്തിൽ പരിഹസിക്കുന്നത്.

നവംബർ ആദ്യവാരത്തിൽ തന്നെ രണ്ടു മാസത്തെ ശമ്പളം വിതരണം ചെയ്യാനും നിലവിലുള്ള ഒഴിവുകളിൽ ജീവനക്കാരെ പുനർ നിയമിക്കാനും കോടതി ഉത്തരവ് വന്നത് ജീവനക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ നിലവിലെ ഉത്തരവ് പ്രകാരം വനിതകളും വികലാംഗരും ഉൾപ്പെടെയുള്ള ജീവനക്കാരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഓഫീസുകളിലേക്ക് നിയമിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമെന്ന് മാത്രമല്ല ഒരു പാട് നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള സാഹചര്യവും ജീവനക്കാർ തള്ളിക്കളയുന്നില്ല. കോടതി വിധി നടപ്പിലാക്കി എന്ന് വരുത്തി തീർത്ത് ജീവനക്കാരെ പെരുവഴിയിലാക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് .പി .തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ ആരോപിച്ചു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് ഇന്ന് വെങ്ങപ്പള്ളിയിൽ

ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് ഇന്ന് (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *