കൽപ്പറ്റ മണ്ഡലത്തിൽ 2400 കോടി രൂപയുടെ വികസനം:സർവ്വകാല റെക്കോർഡെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ

കൽപ്പറ്റ: നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സർക്കാർ
2400കോടിയിൽപരം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇത് സർവകാല റെക്കോഡാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും നാടാണ് വയനാട് ഈ ജനവിഭാഗങ്ങൾക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകിയത്. കാപ്പിക്ക് താങ്ങുവില നിശ്ചയിച്ച് 90 രൂപയ്ക്ക് ഘട്ടംഘട്ടമായി കർഷകരിൽ നിന്നും കാപ്പി വിലക്കെടുക്കും. കോഫീ പ്ലാന്റ് നിർമ്മിക്കുന്നത് വരെ കാപ്പി സംഭരിക്കാൻ ബ്രഹ്മഗിരിയെ ചുമതലപ്പെടുത്തി. ആദിവാസി മേഖലയിൽ പ്രത്യേക കരുതൽ തന്നെയാണ് ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 241 മെന്റർ ടീച്ചർമാരെയും, സ്പെഷൽ റിക്രൂട്ട്മെന്റ് വഴി പോലീസ്, എക്സസ് സേനകളിൽ 295 പേരെയും നിയമിച്ചു. കൂടാതെ ഗോത്ര ജീവിക പദ്ധതി പ്രകാരം ആദിവാസി വിഭാഗങ്ങൾക്കുള്ള തൊഴിൽ പരിശീലനം പരിപാടി ആരംഭിച്ചു. 500 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകി. ഈ ഭൂമിയിൽ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 175 വീടുകളുടെ നിർമാണം ആരംഭിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി 404.74 രൂപയായി വർധിപ്പിച്ചു. കാപ്പി തോട്ടങ്ങളിൽ ഇത് 409.74 രൂപയാണ്. അധ്വാനഭാരം വർധിപ്പിക്കാതെയാണ് കൂലിവർദ്ധനവ് നടപ്പിലാക്കിയത് എന്നത് ശ്രദ്ധേയമാണ്.തോട്ടം തൊഴിലാളികളുടെ ഭവന നിർമ്മാണ പദ്ധതിക്കും തുടക്കം കുറിച്ചു. കൽപറ്റ മണ്ഡലത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 4695 പേർക്ക് വീടുകൾ നൽകി നൽകി.

കല്പറ്റ മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് റോഡുകളുടെ വികസനത്തിനായി 1500 കോടി രൂപ അനുവദിക്കുന്നത്. ഇതിൽ 1222 കോടി രൂപയും കിഫ്ബിയിൽ നിന്നാണ്. കൽപ്പറ്റ -വാരാമ്പറ്റ, പച്ചിലക്കാട്-മീനങ്ങാടി,മേപ്പാടി -ചൂരൽമല, പച്ചിലക്കാട് -അരുണപ്പുഴ മലയോര ഹൈവേ എന്നിവയാണ് പ്രധാന റോഡുകൾ. 1000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മേപ്പാടി തുരങ്ക പാത നിലവിൽ വരുന്നതോടെ ബദൽ പാത എന്ന ആവശ്യം യാഥാർത്ഥ്യമാകുകയാണ്. കൽപ്പറ്റ ടൌൺ നവീകരണത്തിന് 22.64 കോടി രൂപ അനുവദിച്ചു .ഇതിൽ നഗരസഭയുടെ 2 കോടി രൂപ കഴിച്ച് ബാക്കി തുക മുഴുവൻ സർക്കാർ അനുവദിച്ചതാണ്. വിദ്യാഭ്യാസ മേഖലയിൽ കിഫ്ബിയിൽ നിന്നുള്ള 24 കോടിയടക്കം 47 കോടിയിൽപ്പരം രൂപയാണ് വിനിയോഗിച്ചത്. 5 കോടി രൂപ ചെലവഴിച്ച് കൽപ്പറ്റ GVHSS അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തി. മേപ്പാടി പോളിടെക്നിക്കിന് പുതിയ കെട്ടിടം നിർമ്മിച്ചു. കാർബൺ ന്യൂട്രൽ കോഫീ പാർക്കിന് 150 കോടി രൂപയാണ് അനുവദിച്ചത്. രണ്ട് വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ കെടുതി അനുഭവിച്ച 15893 ആളുകൾക്കായി നാശനഷ്ടങ്ങൾക്കനുസരിച്ചു 46.99 കോടി രൂപ അനുവദിച്ചു. ഇതിൽ 3270 പേർ വീടോ വീടും സ്ഥലവുമോ നഷ്ടപ്പെട്ടവരാണ്. കൽപ്പറ്റ ഗവ.കോളേജിൽ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ ആരംഭിച്ചു. കൽപ്പറ്റ ഗവ.കോളേജിലും മുട്ടിൽ WMO കോളേജിലും പുതിയ കോഴുകൾ ആരംഭിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെയും എണ്ണം 250 കിടക്കകൾക്കനുസൃതമായി വർധിപ്പിച്ചു. വയനാടിന്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ജില്ല. സ്റ്റേഡിയത്തിന്റെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. 15.45 കോടി രൂപ കൽപ്പറ്റ ജനറൽ ആശുപത്രിക്ക് മാത്രം അനുവദിച്ചു. ഇതിൽ 1.45 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നാണ്. മനുഷ്യ-വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 8 കി.മീ. ദൂരം ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് നടത്താൻ 4.225 കോടി രൂപയുടെ പ്രവൃത്തി ടെണ്ടർ ചെയ്തുവെന്നും സി.കെ. ശശീന്ദ്രൻ എം.എൽ.എ. പറഞ്ഞു.

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *