കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമമില്ല; അയല്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം തുടരും: നേട്ടമായത് ഒരു വര്‍ഷക്കാലത്തെ ആസൂത്രണം.

കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്റ് എക്‌സപ്ലോസീന് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ( പെസോ).പെസോയും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്നാണ് കേരളത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത സജ്ജമാക്കിയത്.

കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം തുടരാനാണ് തീരുമാനം. നിലവില്‍ ദിവസം 204 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 98.61 ടണ്‍ മെഡിക്കല്‍ ഓക്‌സിജനേ ആവശ്യമുള്ളൂ.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ രണ്ട് വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് ഈ നേട്ടത്തിനു കാരണമായത്. ഒരു വര്‍ഷത്തിലേറെ നീണ്ട ആസൂത്രണപ്രവര്‍ത്തനങ്ങളാണ് ഇതിനായി പെസോയും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയത്.

2020 മാര്‍ച്ച് 23 ന് ഓക്‌സിജന്‍ പ്ലാന്റുകളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് പെസോ വിളിച്ചു. കേരളത്തിലുള്ള 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തിച്ചിരുന്നില്ല. ഓക്‌സിജന്‍ ആവശ്യമായി വരുമെന്നും ഈ ദൗത്യം ഏറ്റെടുക്കണമെന്നും അവരെ ബോധ്യപ്പെടുത്തി.

അങ്ങനെ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ആവശ്യമായ യന്ത്രഭാഗങ്ങള്‍ എത്തിക്കാനായില്ല. പെസോ ഇതിനു മുന്‍കൈയെടുക്കുകയും ആവശ്യമായ യന്ത്ര ഭാഗങ്ങള്‍ ചെന്നൈയില്‍ നിന്നും ഏത്തിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളും പ്രവര്‍ത്തിച്ചു തുടങ്ങി.

ഓക്‌സിജന്‍ ഉല്‍പാദനം വിതരണം എന്നിവയുടെ ചുമതല പെസോയുടെ നോഡല്‍ ഓഫീസര്‍ക്കും ഓക്‌സിജന്‍ അളവിന്റെ ഡാറ്റ സംബന്ധിച്ച ചുമതല ആരോഗ്യവകുപ്പിന്റെ നോഡല്‍ ഓഫീസര്‍ക്കും നല്‍കി. ആരോഗ്യവകുപ്പ് ദിവസേന ഓക്‌സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പെസോയ്ക്ക് കൈമാറി.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ സപ്ലൈയും വര്‍ധിപ്പിച്ചു. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കല്‍ സിലിണ്ടറുകളാക്കി. നൈട്രജന്‍ സിലിണ്ടറുകളെയും ഓക്‌സിജന്‍ സിലിണ്ടറുകളാക്കി മാറ്റി.

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന, രാജ്യം തണുത്ത് വിറക്കുമെന്ന് മുന്നറിയിപ്പ്

ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71%

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് കല്യാണി പ്രിയദര്‍ശന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖറിറെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക

മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.