മാനന്തവാടി:മാനന്തവാടി കണിയാരം കുറ്റിമൂല വാഴപ്ലാം കുടിയില്‍ ജോസ് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കാണാതായ ജോസിനെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ രാത്രി പന്ത്രണ്ട് മണിയോടെ സ്വന്തം കൃഷിയിടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ധേഹത്തിന് വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ബാധ്യതയും, വ്യക്തികളില്‍ നിന്നും കൈ വായ്പ വാങ്ങിയതിന്റെ ബാധ്യതയും ഉണ്ടായിരുന്നതായും അത് മൂലമുള്ള മാനസിക വിഷമം മൂലം ജോസ് ആത്മഹത്യ ചെയ്തതായുമാണ് ബന്ധുക്കള്‍ പറയുന്നത്.മാനന്തവാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ഗ്രേസി . മക്കള്‍ : ജെയിസി, ജിഷ, ജിന്റ്റോ . മരുമക്കള്‍ സജി, ലിജോ

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.