പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്;കേന്ദ്രാനുമതി ലഭിക്കുവാന്‍ രാഹുല്‍ ഗാന്ധി ശക്തമായി ഇടപെടണം:ബദല്‍ റോഡ് വികസന സമിതി

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ അപേക്ഷയും മറ്റ് രേഖകളും സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് അടുത്ത കാലത്ത് സമര്‍പ്പിച്ച സാഹചര്യത്തില്‍ വനത്തിലൂടെ റോഡു നിര്‍മ്മിക്കുന്നതിന് വനം പരിസ്ഥിതി മന്ത്രാലയ അനുമതി നേടിയെടുക്കുവാന്‍ എം പി രാഹുല്‍ ഗാന്ധി അതിശക്തമായി ഇടപെടണമെന്ന് പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വയനാട്ടിലെ മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടികളും ജനനേതാക്കളും സംസ്ഥാന ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാര്‍ച്ച് മാസം 9ന് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തിന് അപേക്ഷ നല്‍കിയത് .1994 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ തറകല്ലിട്ട് ആവശ്യമായ ഫണ്ട് 9 കോടി 65 ലക്ഷം രൂപ അനുവദിച്ചു. 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 എക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറി,70% പണി പൂര്‍ത്തികരിച്ച, പദ്ധതിയുടെ വനത്തിലൂടെയുള്ള 8.25 കി.മീ ദൂരം റോഡ് നിര്‍മ്മാണം കേന്ദ്രത്തിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതു മൂലം നിലച്ചുപോയി. 1991 മുതല്‍ 1994 വരെ നടന്ന സര്‍വ്വേകളുടെയും ശാസ്ത്രീയ പഠനങ്ങളുടെയു വെളിച്ചത്തില്‍ 5 നിര്‍ദ്ദിഷ്ട ബദല്‍പ്പാതകളില്‍ പ്രഥമസ്ഥാനം ലഭിച്ച ഈ ബദല്‍ റോഡ് പദ്ധതിയെ ഇനിയും അവഗണിക്കുന്നത് വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത ജനവഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി.

വയനാടിന്റെ വികസന മുന്നേറ്റത്തിനും ദിനംപ്രതി താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമെന്ന നിലയിലും പ്രളയക്കാലത്ത് വയനാട് ഒറ്റപ്പെടുന്ന ദുരവസ്ഥ തടയുവാനും വയനാട്ടുകാര്‍ കഴിഞ്ഞ 26 വര്‍ഷമായി കാത്തിരിക്കുന്ന ഈ സ്വപ്ന പദ്ധതി അനിവാര്യമാണ് .വളരെ ചുരുങ്ങിയ ചെലവില്‍ 6 മാസം കൊണ്ട് 50 കോടി രൂപാ മുടക്കി പൂര്‍ത്തികരിക്കാവുന്ന റോഡാണിത്.ഈ പദ്ധതി പൂര്‍ത്തിയായാല്‍ വയനാടിന്റെ കാര്‍ഷിക വാണിജ്യ ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് കാരണമാകും. പരമ്പരാഗത കാര്‍ഷിക മേഖലകളില്‍ തളര്‍ച്ച നേരിടുന്ന വയനാടിന്റെ മുഖഛായ മാറ്റുവാന്‍ ഈ പദ്ധതി അത്യന്താപേഷിതമാണ്. ചുരം റോഡിന്റെ നവീകരണത്തിന് 2 ഏക്കര്‍ വനഭൂമി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിനു കൈമാറിയതു പോലെ വനഭൂമിക്ക് പകരം 104 ഏക്കര്‍ കൈമാറിയ സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ളവയനാട്ടിലെ സര്‍വ്വരാഷ്ട്രീയ കക്ഷികളും രാഷ്ടീയത്തിന് അതീതമായി ഒരുമിച്ച് പോരാടുവാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നാളെ തറക്കല്ലിട്ട് 26 വര്‍ഷം തികയുകയാണ്. നാളിതുവരെ അനുമതി നല്‍കാത്ത കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് രാത്രി 9 മണിക്ക് ലൈറ്റ് അണച്ച് ഒരു മെഴുകുതിരി കത്തിച്ച് വഞ്ചനാദിനമായി ഈ പ്രദേശത്തെ ജനങ്ങള്‍ ആചരിക്കുന്നതാണെന്നം ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ വികസന സമിതി വൈസ് ചെയര്‍മാന്‍ ജോസഫ് കാവാലം അദ്ധ്യക്ഷത വഹിച്ചു.ചെയര്‍മാന്‍ കെ.എ ആന്റണി ഉത്ഘാടനം ചെയ്തു. ജോണ്‍സണ്‍ ഒഴക്കാനക്കുഴി,അഡ്വ.ജോര്‍ജ് വാതുപറമ്പില്‍,റ്റി.പി കുര്യാക്കോസ്, ടോമി മാത്യു, , റജി കെ.വി, ബിനോയ് ജോസഫ്, കെ.വി.സതിഷ് പോള്‍, ജോയി പുതുപ്പള്ളി, ബിജു എ.ജെ , ജോസ് ,ജോസഫ് പി.യു,പൗലോസ് കുരിശിങ്കല്‍ ,ചാക്കോ പി ജെ, വി ജെ ജോസഫ് എം ഒ ,മോനിച്ചന്‍ പി.വി,തോമസ് ഇ.റ്റി, ജോണ്‍സണ്‍ പി.യു, ജിനിഷ് എളമ്പാശ്ശേരി, സിബി ജോണ്‍,അനൂപ് തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *