‘തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ’; കുറിപ്പുമായി സാനിയ മിർസ

ഹൈദരാബാദ്: ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയാണ് സാനിയ മിർസയും ശുഐബ് മാലിക്കും. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കിടെ കൂടുതൽ സംശയമുണർത്തുകയാണ് ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സ്റ്റോറിയുമാണ് പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. ”തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ”-സാനിയ ഏറ്റവും ഒടുവിൽ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണിത്. ദിവസങ്ങൾക്കുമുൻപ് മകൻ ഇഷാനൊപ്പമുള്ള ചിത്രം പങ്കുവച്ചും നിലവിലെ ജീവിതസാഹചര്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു താരം. കഠിനമായ ദിനങ്ങളിൽ മുന്നോട്ടുപോകാൻ സഹായിക്കുന്ന നിമിഷങ്ങൾ എന്ന അടിക്കുറിപ്പായിരുന്നു കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചിരുന്നത്.

ദിവസങ്ങൾക്കുമുൻപും നിലവിലെ മാനസികാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു സാനിയ മിർസ. മാനസികമായി തളർന്നിരിക്കുകയാണെന്നും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം സൂചിപ്പിച്ചത്. എന്നാൽ, ദൈവത്തെ വിശ്വസിക്കണമെന്നും ഏറ്റവും നല്ല മാർഗത്തിലൂടെ അവൻ നമ്മെ നയിക്കുമെന്നും സാനിയ കുറിച്ചു.

”നിന്റെ ആത്മാവ് തളർന്നിരിക്കുകയാണെന്ന് അല്ലാഹുവിന് അറിയാം. ഇപ്പോൾ കടന്നുപോകുന്നതെല്ലാം നിനക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും നീ ചോദിച്ചുകൊണ്ടിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അവന് അറിയാം. നീ ആശയക്കുഴപ്പത്തിലാണ്, സമാധാനം അന്വേഷിക്കുകയാണെന്നെല്ലാം അവന്റെ അറിവിലുണ്ട്. എന്നാൽ, നിനക്ക് ഏറ്റവും നല്ലതെന്താണെന്ന അറിവും അവനുണ്ട്. ആ ദിശയിലേക്ക് അവൻ നിന്നെ എപ്പോഴും നയിക്കും. അവനെ വിശ്വസിക്കുക.”-ഇൻസ്റ്റ സ്റ്റോറിയിൽ സാനിയ കുറിച്ചു.

മറ്റൊരു സ്റ്റോറിയിൽ സ്വന്തമായുള്ള ഇടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും താരം സൂചിപ്പിച്ചു. ”നമ്മൾ എല്ലാവരെയും പോലെ ചിലപ്പോൾ ഒരു പ്രത്യേക ഇടം അവളും തേടുന്നുണ്ട്. നമ്മൾ നിശബ്ദമായിരിക്കുന്ന, പുറംലോകത്തെ ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒരിടം. അവിടെ നമുക്ക് സ്വന്തം ആത്മാവിന്റെ മന്ത്രങ്ങൾ കേൾക്കാനാകും.”-സാനിയ സൂചിപ്പിച്ചു.

2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹിതരാകുന്നത്. 2018ൽ ഇവർക്ക് ഒരു ആൺകുഞ്ഞും പിറന്നു. കഴിഞ്ഞയാഴ്ച ദുബൈയിൽ വച്ചാണ് സാനിയയും ശുഐബ് മാലിക്കും ഇഷാന്റെ നാലാം ജന്മദിനം ആഘോഷിച്ചത്.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്

ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം: പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ഇന്ത്യ രാജ്യത്ത് പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അവയെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ആസ്പിറേഷണൽ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിൽ

ഓണക്കാലത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തണം: സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു.

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 25 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പത്തുലക്ഷം രൂപയ്ക്ക് മുകളിലെ ബില്ലുകള്‍ക്ക് ബാധകമാക്കി. ഇനിമുതല്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലുളള ബില്ലുകള്‍

ഫാറ്റി ലിവറുണ്ടോ? ഈ രോഗങ്ങൾക്കുള്ള സാധ്യതകൾ ഏറെയാണ്

മോശം ജീവിതശൈലിയും ഭക്ഷണരീതികളും മൂലം വരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മുന്നോട്ട് പോകുകയാണെങ്കിൽ ഇത് മറ്റുള്ള അസുഖങ്ങളിലേക്കും നയിച്ചേക്കും. മെറ്റബോലിക്ക് ഡിസ്ഫഭങ്ഷൻ, ലിവർ സെൽ ഡാമേജ്, അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?

ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും

വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.