ബിവറേജ് ഷോപ്പുകളിൽ വിദേശമദ്യത്തിൻ്റെ ലഭ്യതയിൽ കുറവുള്ളതിനാൽ അന്യസംസ്ഥാനത്ത് നിന്നും വിദേശമദ്യം കടത്തിക്കൊണ്ടുവരാനിടയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും മേപ്പാടി – ചൂരൽമല റോഡിൽ ഒന്നാം മൈൽ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 12 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവുമായി കോട്ടപ്പടി വില്ലേജിൽ നെല്ലിമുണ്ട ഭാഗത്ത് താമസം കുന്നത്ത്മനക്കൽ വീട്ടിൽ രവി എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇയാൾക്ക് കർണാടക വിദേശമദ്യം നൽകിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ട മേപ്പാടി പൂത്തകൊല്ലി സ്വദേശി പാലപ്പെട്ടി വീട്ടിൽ ഷാജഹാൻ എന്നയാളെ രണ്ടാം പ്രതിസ്ഥാനത്ത് ചേർത്തു. രണ്ടാം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുന്നു.
10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ കൃഷ്ണൻകുട്ടി , സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ്. ഒ , സജിത്ത്. PC , അരുൺ PD , പ്രജീഷ് , എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക