ഓസിലിന്റെ ചിത്രമേന്തി വാ പൊത്തിപ്പിടിച്ച് ഖത്തര്‍ ആരാധകര്‍; വണ്‍ ലൗ ആം ബാന്‍ഡ് നിഷേധിച്ചതിന് വാപൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് അതേ നാണയത്തില്‍ മറുപടി

ദോഹ: ഇങ്ങനെയും ഒരു രംഗം ഉണ്ടായിരുന്നു ഇക്കഴിഞ്ഞ ജര്‍മനി -സ്‌പെയിന്‍ മത്സരത്തിനിടെ. മുന്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസിലിന്റെ ചിത്രം കയ്യില്‍ പിടിച്ച് വായ പൊത്തിപ്പിടിച്ച് നില്‍ക്കുന്ന ഖത്തര്‍ ആരാധകര്‍. എല്‍.ജി.ബി.ടി.ക്യൂ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വണ്‍ ലൗ ആം ബാന്‍ഡ് നിഷേധിച്ചതിന് വാപൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ഇവര്‍. വംശീയതയുടെ അപോസ്തലന്‍മാരോട് അവരുടെ നിലപാടിന്റെ പേരില്‍ കളമുപേക്ഷിച്ച ഓസിലിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു പ്രതിഷേധം.

തുര്‍കിഷ് വേരുകളുള്ള ജര്‍മനാണ് ഓസില്‍. രാജ്യത്തിനായി കളി ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍ ആണെന്നും അല്ലാത്തപ്പോള്‍ കുടിയേറ്റക്കാരന്‍ ആണെന്നും സങ്കടത്തോടെ പറഞ്ഞ ഒരാള്‍.

2018 ലോകകപ്പിനു മുമ്പ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ വിരുന്നിന് ഓസില്‍ ക്ഷണിക്കപ്പെട്ടു. അത് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം ഫോട്ടോയുമെടുത്തു. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഇക്കാര്യങ്ങളില്‍ അദ്ദേഹത്തോട് കയര്‍ത്തു. സഹതാരങ്ങളുള്‍പെടെയുള്ള വംശീയ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം ഇരയായി. ജര്‍മന്‍ ടീമിലെ ഒരാള്‍ പോലും അന്ന് അദ്ദേഹത്തോട് ഐക്യപ്പെട്ടില്ല.

ഒരിക്കല്‍ സ്വീഡന് എതിരെയുള്ള കളിക്ക് ശേഷം ഒരാരാധകന്‍ അയാളോട് പറഞ്ഞത് ഇങ്ങനെയാണ്; Özil, fuck off you Turkish shit, piss off you Turkish pig. ഉയിഗുറിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിച്ചതിനും മക്കയില്‍ പോയി ഉംറ നിര്‍വഹിച്ച ചിത്രം പങ്കു വച്ചതിനും വരെ വംശീയ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് അയാള്‍ക്ക്. ഏതായാലും ഇരുപത്തി ഒന്‍പതാം വയസ്സില്‍ പ്രതിഭാധനനായ ആ മിഡ്ഫീല്‍ഡര്‍ ജര്‍മനിക്ക് കളിക്കുന്നത് അവസാനിപ്പിച്ചു.

വംശീയതയുടെ വെറുപ്പ് പേറുന്നവര്‍ വേറയുമുണ്ട് ഫുട്‌ബോള്‍ ലോകത്ത്. ജയിക്കുമ്പോള്‍ മാത്രം അന്നാട്ടുകാരാവുകയും തോല്‍ക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഭാരവും പേറി കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നവര്‍.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.

രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

നിങ്ങളുടെ വൃക്കകള്‍ ആരോഗ്യമുള്ളതാണോ; 5 ലളിതമായ വഴികളിലൂടെ തിരിച്ചറിയാം

വൃക്കകള്‍ ആരോഗ്യത്തോടെയിരുന്നാല്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മികച്ചതാകും. വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ അവ ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാനുളള ചില എളുപ്പവഴികളെക്കുറിച്ച് അറിയാം. പ്രഭാത ശ്വാസം ദുര്‍ഗന്ധമില്ലാത്തതും ശുദ്ധവുമാണെന്ന് തോന്നുന്നു കുടല്‍ പ്രശ്‌നങ്ങള്‍ മൂലമാണ് കൂടുതലും

ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ’; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

കൊച്ചി: രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകളുടെ കുറിപ്പടി

കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ

അയ്യങ്കാളി ടാലന്റ് സെർച്ച്‌ & ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.