ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’?

ദാമ്പത്യവുമായും പ്രണയബന്ധവുമായെല്ലാം ബന്ധപ്പെട്ട് പലതരത്തിലുമുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും നാം കാണാറുണ്ട്. പലപ്പോഴും ബന്ധങ്ങളിലെ വിള്ളലുകള്‍ ആകം കുടുംബത്തെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറാറുമുണ്ട്.

കുട്ടികളുടെ കാര്യങ്ങള്‍, സാമ്പത്തികകാര്യങ്ങള്‍ എന്നിങ്ങനെ സുപ്രധാനമായ പലതും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം വലിയ രീതിയില്‍ ബാധിക്കപ്പെടാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീ ഭര്‍ത്താവിനെ സാമ്പത്തികമായി പറ്റിച്ചു എന്നതാണ് സംഭവം. ചെറിയ തട്ടിപ്പല്ല, 1.3 കോടിയുടെ തട്ടിപ്പാണ് ഈ സ്ത്രീ നടത്തിയിരിക്കുന്നതായി ഭര്‍ത്താവ് അവകാശപ്പെടുന്നത്.

കുടുംബം വിട്ട് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം പോകുമ്പോള്‍ കുടുംബത്തിന്‍റെ പൊതുവായ സമ്പത്ത് മറ്റുള്ളവരുടെ അനുവാദമില്ലാതെ കൊണ്ടുപോകുന്നത് തീര്‍ച്ചയായും അനീതിയാണ്. ഇത്തരത്തിലുള്ള കേസുകള്‍ സ്ത്രീകള്‍ക്കെതിരെയും പുരുഷന്മാര്‍ക്കെതിരെയും വരാറുണ്ട്.

ഇവിടെയിപ്പോള്‍ ഒരു സ്ത്രീക്കെതിരെയാണ് പരാതി. തായ്‍ലാൻഡിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടത്തെ പ്രാദേശികമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മനിറ്റ് എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് ലോട്ടറിയടിച്ച വകയില്‍ ലഭിച്ച 1.3 കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞുവെന്നാണ് പരാതി. ഇരുപത്തിയാറ് വര്‍ഷമായത്രേ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഭാര്യക്ക് തന്നോടെന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്നും അവര്‍ക്ക് മറ്റാരെങ്കിലുമായി ബന്ധമുള്ളതായി സംശയമുണ്ടായിട്ടില്ലെന്നും മനിറ്റ് പറയുന്നു.

ലോട്ടറി അടിച്ചപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മനിറ്റും ഭാര്യ അങ്കനാരത്തും ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ കണ്ട് പരിചയമില്ലാത്ത ഒരാളെ താൻ കാണുകയും അതാരാണെന്ന് ചോദിച്ചപ്പോള്‍ തന്‍റെ ബന്ധുവാണെന്ന് ഭാര്യ പറയുകയും ചെയ്തുവെന്നാണ് മനിറ്റ് പറയുന്നത്. പാര്‍ട്ടി തീരും മുമ്പെ മുഴുവൻ പണവുമെടുത്ത് പിന്നീട് ഇയാളുമായി ഭാര്യ കടന്നുകളയുകയായിരുന്നുവെന്നാണ് ഇദ്ദേഹം പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

എന്നാല്‍ മനിറ്റ് സ്വന്തം ഇഷ്ടപ്രകാരം ഭാര്യക്ക് നേരത്തെ പണം കൈമാറിയിരുന്നതിനാലും ഇവര്‍ നിയമപരമായി വിവാഹം കഴിച്ചതിന് രേഖകളൊന്നുമില്ലാത്തതിനാലും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് എടുത്തതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം മനിറ്റിന്‍റെ മകന് അമ്മയുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും അമ്മ പോയതിന് ശേഷം ഒരിക്കല്‍ മകന് ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് ഇവരെ ഫോണില്‍ ലഭ്യമല്ലാതായി. ഭാര്യയും ഇത്രയധികം പണവും ഒന്നിച്ച് നഷ്ടപ്പെട്ട മനിറ്റിന്‍റെ അനുഭവം വാര്‍ത്തയായതോടെ നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. ഭാര്യം പോയ വഴിക്ക് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’ നല്‍കിയെന്നും, ഇത്തരം വഞ്ചനകള്‍ക്കെതിരെ നിയമനടപടികളുണ്ടാകണമെന്നുമെല്ലാം വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.