ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’?

ദാമ്പത്യവുമായും പ്രണയബന്ധവുമായെല്ലാം ബന്ധപ്പെട്ട് പലതരത്തിലുമുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും നാം കാണാറുണ്ട്. പലപ്പോഴും ബന്ധങ്ങളിലെ വിള്ളലുകള്‍ ആകം കുടുംബത്തെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറാറുമുണ്ട്.

കുട്ടികളുടെ കാര്യങ്ങള്‍, സാമ്പത്തികകാര്യങ്ങള്‍ എന്നിങ്ങനെ സുപ്രധാനമായ പലതും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം വലിയ രീതിയില്‍ ബാധിക്കപ്പെടാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീ ഭര്‍ത്താവിനെ സാമ്പത്തികമായി പറ്റിച്ചു എന്നതാണ് സംഭവം. ചെറിയ തട്ടിപ്പല്ല, 1.3 കോടിയുടെ തട്ടിപ്പാണ് ഈ സ്ത്രീ നടത്തിയിരിക്കുന്നതായി ഭര്‍ത്താവ് അവകാശപ്പെടുന്നത്.

കുടുംബം വിട്ട് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം പോകുമ്പോള്‍ കുടുംബത്തിന്‍റെ പൊതുവായ സമ്പത്ത് മറ്റുള്ളവരുടെ അനുവാദമില്ലാതെ കൊണ്ടുപോകുന്നത് തീര്‍ച്ചയായും അനീതിയാണ്. ഇത്തരത്തിലുള്ള കേസുകള്‍ സ്ത്രീകള്‍ക്കെതിരെയും പുരുഷന്മാര്‍ക്കെതിരെയും വരാറുണ്ട്.

ഇവിടെയിപ്പോള്‍ ഒരു സ്ത്രീക്കെതിരെയാണ് പരാതി. തായ്‍ലാൻഡിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടത്തെ പ്രാദേശികമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മനിറ്റ് എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് ലോട്ടറിയടിച്ച വകയില്‍ ലഭിച്ച 1.3 കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞുവെന്നാണ് പരാതി. ഇരുപത്തിയാറ് വര്‍ഷമായത്രേ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഭാര്യക്ക് തന്നോടെന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്നും അവര്‍ക്ക് മറ്റാരെങ്കിലുമായി ബന്ധമുള്ളതായി സംശയമുണ്ടായിട്ടില്ലെന്നും മനിറ്റ് പറയുന്നു.

ലോട്ടറി അടിച്ചപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മനിറ്റും ഭാര്യ അങ്കനാരത്തും ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ കണ്ട് പരിചയമില്ലാത്ത ഒരാളെ താൻ കാണുകയും അതാരാണെന്ന് ചോദിച്ചപ്പോള്‍ തന്‍റെ ബന്ധുവാണെന്ന് ഭാര്യ പറയുകയും ചെയ്തുവെന്നാണ് മനിറ്റ് പറയുന്നത്. പാര്‍ട്ടി തീരും മുമ്പെ മുഴുവൻ പണവുമെടുത്ത് പിന്നീട് ഇയാളുമായി ഭാര്യ കടന്നുകളയുകയായിരുന്നുവെന്നാണ് ഇദ്ദേഹം പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

എന്നാല്‍ മനിറ്റ് സ്വന്തം ഇഷ്ടപ്രകാരം ഭാര്യക്ക് നേരത്തെ പണം കൈമാറിയിരുന്നതിനാലും ഇവര്‍ നിയമപരമായി വിവാഹം കഴിച്ചതിന് രേഖകളൊന്നുമില്ലാത്തതിനാലും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് എടുത്തതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം മനിറ്റിന്‍റെ മകന് അമ്മയുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും അമ്മ പോയതിന് ശേഷം ഒരിക്കല്‍ മകന് ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് ഇവരെ ഫോണില്‍ ലഭ്യമല്ലാതായി. ഭാര്യയും ഇത്രയധികം പണവും ഒന്നിച്ച് നഷ്ടപ്പെട്ട മനിറ്റിന്‍റെ അനുഭവം വാര്‍ത്തയായതോടെ നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. ഭാര്യം പോയ വഴിക്ക് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’ നല്‍കിയെന്നും, ഇത്തരം വഞ്ചനകള്‍ക്കെതിരെ നിയമനടപടികളുണ്ടാകണമെന്നുമെല്ലാം വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി

ബിന്ദുവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍

കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്, 2 പേര്‍ ഐസിയുവിൽ തുടരുന്നു.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്

പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു; സിപിഎം ഏരിയ സെക്രട്ടറി അടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ്

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.