ഒടുവിൽ വീട്ടുകാരെ കാണാനെത്തി ജാസ‍്‍മിൻ; കമന്റുകളുമായി ബിഗ് ബോസ് താരങ്ങളും ആരാധകരും

ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളോട് പടപൊരുതിക്കൊണ്ട് ഈ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ജാസ്‍മിന്‍ മൂസ. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച ജിം ട്രെയിനറായ ജാസ്‍മിന്‍ മൂസ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോന്ന അപൂർവ്വം താരങ്ങളിലൊരാള്‍ കൂടിയാണ്. സോഷ്യൽ മീഡിയയിൽ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള താരം പ്രേക്ഷകർക്ക് എറ്റവും സന്തോഷം നിറഞ്ഞ വാർത്തയുമയാണ് എത്തിയിരിക്കുന്നത്.

അവസാനം ഞാന്‍ എന്റെ കുടുംബവുമായി കൂടിക്കാഴ്‍ച നടത്തി എന്ന് പറഞ്ഞുകൊണ്ട് ആണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ദൈവം അനുഗ്രഹിക്കും. ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ചത് എന്നൊക്കെ പറഞ്ഞ് ആരാധകരും സെലിബ്രിറ്റി സുഹൃത്തുക്കളും എത്തുമ്പോള്‍ കമന്റുകളിലെ ചോദ്യങ്ങള്‍ക്ക് ജാസ്‍മിൻ മറുപടിയും പറയുന്നുണ്ട്.

ഡെയ്‌സി, ആര്യ, ഫുക്രു, റിയാസ് സലിം, ശീതള്‍ ശ്യാം, ഡിംപല്‍ ഭാല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് എഴുതിയിരിയ്ക്കുന്നത്.

ബിഗ് ബോസ് ഹൗസില്‍ വച്ച് ഒരിക്കല്‍ അപര്‍ണ മള്‍ബറി, ഈ ഷോ കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകുമോ, വീട്ടുകാരോട് ശത്രുതയുണ്ടോ എന്ന് ജാസ്‍മിനോട് ചോദിച്ചിരുന്നു. വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ച് പോകില്ല, അവരോട് എനിക്ക് ശത്രുതയില്ല, പക്ഷെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അന്ന് ജാസ്‍മിന്‍ പറഞ്ഞിരുന്നത്. തനിക്ക് വീട്ടുകാരോട് വെറുപ്പ് തോന്നിയതിനെ കുറിച്ചും വീട് വിട്ട് ഇറങ്ങിയതിനെ കുറിച്ചും ബിഗ് ബോസ് ഷോയില്‍ ജാസ്‍മിന്‍ പറഞ്ഞിരുന്നു. തന്നെ രണ്ട് വിവാഹം കഴിപ്പിച്ച് അയച്ച വീട്ടുകാര്‍, ആ വീട്ടില്‍ തനിക്ക് കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും പിന്തുണച്ചില്ലെന്നും സ്വന്തം വീട്ടില്‍ നിന്നും മാനസിക പീഡനങ്ങള്‍ നേരിട്ട് തുടങ്ങിയപ്പോഴാണ് വീട് വിട്ട് ഇറങ്ങിയത് എന്നായിരുന്നു ജാസ്‍മിൻ ഷോയിൽ തുറന്ന് പറഞ്ഞത്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.