വിവാഹം വേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് ഈ രാജ്യത്തെ യുവാക്കള്‍; തീരുമാനത്തിന് പിന്നിലെ കാരണം…

വിവാഹാഘോഷങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിച്ചേ തീരൂ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ചിലര്‍ സന്തോഷത്തോടെ വിവാഹിതരാവും, ചിലര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിവാഹിതരാവും, ചിലരാവട്ടെ എത്ര നിര്‍ബന്ധം വന്നാലും അതിനെയെല്ലാം അതിജീവിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി യുവാക്കൾ ഒട്ടും വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്ത ഒരു രാജ്യം ഉണ്ട്. ആശ്ചര്യകരമായ തോന്നുമെങ്കിലും ഇത് സത്യമാണ്. ദക്ഷിണ കൊറിയയാണ് ഈ രാജ്യം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടുത്തെ യുവാക്കൾ വിവാഹം കഴിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് അതിന്റെ വൈവാഹിക നിരക്കാണ്, ഇത് സമീപകാലത്ത് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിൽ ജനസംഖ്യ വർധിക്കുന്നത് വലിയ പ്രശ്‌നമായി തുടരുമ്പോൾ മറുവശത്ത്, ദക്ഷിണ കൊറിയയിലെ യുവാക്കൾ വിവാഹിതരാകാൻ തയ്യാറല്ല. ഈ സാഹചര്യം തുടർന്നാൽ, അടുത്ത 28 വർഷത്തിനുള്ളിൽ, ഈ രാജ്യത്തെ ഓരോ രണ്ടാമത്തെ ചെറുപ്പക്കാരനും അവിവാഹിതരാകും.

ദക്ഷിണ കൊറിയയിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം, അവിവാഹിതരുടെ എണ്ണം ഏകദേശം 7.2 ദശലക്ഷത്തിലെത്തി, അതായത് 72 ലക്ഷം. 2000 -ൽ, ഈ അനുപാതം 15.5 ശതമാനമായിരുന്നു, ഇത് 2050 -ഓടെ ഏകദേശം 40 ശതമാനമായി വർദ്ധിക്കും. 2050 -ഓടെ ഇവിടെ അഞ്ചില്‍ രണ്ടുപേരും അവിവാഹിതരായിരിക്കും എന്നാണ് കണക്കാക്കുന്നത്.

അടുത്തിടെ നടത്തിയ ഒരു സർവ്വേയുടെ അടിസ്ഥാനത്തിൽ ഒറ്റയ്ക്ക് ജീവിക്കാനാണ് ഈ രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. സ്വന്തമായൊരു കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലാണ് ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ. നല്ല ജോലിയില്ലാത്തതിനാലും വർധിച്ച ചെലവുകൾ താങ്ങാനാകാത്തതിനാലും ആണ് ഭൂരിഭാഗം ആളുകളും വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

അതേസമയം, കുട്ടികളെ വളർത്തുന്നത് ഒരു ഭാരമായി മാറിയെന്ന് 12 ശതമാനം ദമ്പതികളും പറയുന്നു. 25 ശതമാനം ആളുകൾക്ക് ഒന്നുകിൽ തങ്ങൾക്കായി ഒരു പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ഒരാളുടെ ആവശ്യം അനുഭവപ്പെടുന്നില്ല എന്നുമാണ് എന്തുകൊണ്ട് വിവാഹം വേണ്ട എന്ന് ചോദ്യത്തിന് ഉത്തരമായി പറയാനുണ്ടായിരുന്നത്.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.