മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണി കൂപ്പിൽ ഫാത്തിമയുടെ പശുവിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർ ലക്ഷ്മി കാണിച്ച ഗുരുതര വീഴ്ച്ചയിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് നൽകിയ നാല് സെൻ്റ് സ്ഥലത്തിൽ 67 വയസുള്ള മാതാവും, വിദ്യാർത്ഥിയായ മകനും വിധവയായ ഫാത്തിമയുമാണ് താമസിക്കുന്നത്. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ കൊണ്ട് ക്ഷീര മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വെറ്റിറിനറി ഡോക്ടർ ലക്ഷ്മി ചികിത്സ നിഷേധിച്ചതോടെ പിറ്റേദിവസം പശു ചത്തു. എൺപതിനായിരം രൂപയ്ക്ക് വാങ്ങിയ പശുവിനെ ഇൻഷുറൻസ് ചെയ്യുന്നതിന് ഡോക്ടർ തയ്യാറായില്ലെന്നും, നഷ്ടപരിഹാരം ലഭിക്കുന്നതിന് ഡോക്ടറുടെ ഭാഗത്തുനിന്ന് ലഭിക്കേണ്ട രേഖകൾ നൽകാതെയും ബുദ്ധിമുട്ടിച്ചു.ഇതിനെതിരെ പ്രതികരിച്ചവരെ കള്ളക്കേസിൽ കുടുക്കി.
ഡോക്ടർ ലക്ഷ്മി കാണിക്കുന്ന ക്രൂര നടപടികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്