മൂത്രമൊഴിക്കാൻ വണ്ടി നിർത്തി, ഭാര്യയെ ‘മറന്നുപോയി’, ഭർത്താവ് സഞ്ചരിച്ചത് 150 കിലോമീറ്റർ

ഭർത്താക്കന്മാർക്ക് സ്വതവേ ഓർമ്മയിത്തിരി കുറവാണ് എന്ന് പറയാറുണ്ട്. പിറന്നാളുകളോ വിവാഹ വാർഷികമോ ഒന്നും അവരങ്ങനെ ഓർത്ത് വയ്ക്കാറില്ല എന്നാണ് പൊതുവേ പരാതി. എന്നാൽ, ഈ കാര്യം കേട്ടാൽ‌ അതെല്ലാം വെറും നിസ്സാര സംഭവം എന്ന് തോന്നിപ്പോവും. ഒരിക്കലും പൊറുക്കാൻ പറ്റാത്ത ഒരു മറവിയോ ശ്രദ്ധക്കുറവോ ഒക്കെയാണ് ഇവിടെ തായ്‍ലാൻഡുകാരനായ ഒരാൾക്ക് സംഭവിച്ചത്.

ഭർത്താവും ഭാര്യയും കൂടി യാത്ര പോയതാണ് കാറിൽ. എന്നാൽ, അതിനിടയിൽ വച്ച് വണ്ടിയൊന്ന് നിർത്തി ഇരുവരും പുറത്തിറങ്ങി. എന്നാൽ, ഭാര്യ കയറാനുണ്ട് എന്ന് മറന്ന് ഭർത്താവ് കിലോമീറ്ററുകളോളം കാറോടിച്ച് തനിച്ച് സഞ്ചരിച്ചു. ക്രിസ്മസ് ദിനത്തിൽ ബാങ്കോക്കിൽ ഒരു അവധിക്കാലം ആഘോഷിച്ച് മഹാ സാരഖമിലേക്ക് മടങ്ങുകയായിരുന്നു ബൂണ്ടോം ചൈമൂണും ഭാര്യ അംനുവായ് ചൈമൂണും. അപ്പോഴാണ് ഈ വിചിത്രമെന്ന് തോന്നുന്ന സംഭവം നടക്കുന്നത്.
യാത്രയൊക്കെ കഴിഞ്ഞ് പുതുവത്സര രാവ് വീട്ടിലാഘോഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഏതായാലും ഭാര്യയെ മറന്നു വയ്ക്കുന്നതിന് മുമ്പ് വരെ ഇരുവരും വളരെ ഹാപ്പിയായിട്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതിനിടയിൽ മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ അമ്പത്തിയഞ്ചുകാരനായ ഭർത്താവ് റോഡരികിൽ വണ്ടി നിർത്തി പുറത്തിറങ്ങി. എന്നാൽ, എന്തുകൊണ്ട് ​ഗ്യാസ് സ്റ്റേഷനിൽ വണ്ടി നിർത്തിയില്ല എന്നും ചോദിച്ച് ഭാര്യ ആളെ വിമർശിച്ച് തുടങ്ങി. എന്നാൽ ആള് മറുപടി ഒന്നും പറഞ്ഞില്ല. മറുപടി ഒന്നും കേൾക്കാത്തപ്പോൾ ഭാര്യയും സമീപത്തെ കാടിനുള്ളിലേക്ക് കയറി
തിരികെ വന്ന ഭർത്താവ് ഭാര്യ ഇറങ്ങിപ്പോയതറിയാതെ കാറെടുത്തു എന്നാണ് പറയുന്നത്. ഭാര്യ കാറിനുള്ളിൽ കാണും എന്നയാൾ കരുതിയത്രെ. ഭാര്യയാണെങ്കിൽ തിരികെ എത്തിയപ്പോൾ കാറോ ഭർത്താവോ അവിടെയില്ലായിരുന്നു.
സമയം രാത്രിയായിരുന്നു. വഴിതെറ്റിപ്പോയ സ്ത്രീ സഹായം തേടി നടക്കാൻ തുടങ്ങി. പുലർച്ചെ അഞ്ച് മണിയായപ്പോഴേക്കും അവർ ഏകദേശം 20 കിലോമീറ്റർ നടന്നിരുന്നു. ശേഷം അവിടെയെത്തി അവർ നിയമപാലകരുമായി ബന്ധപ്പെട്ടു.
അതിനിടയിൽ ഭർത്താവിനെ ഫോൺ ചെയ്യണം എന്ന് കരുതിയിരുന്നു എങ്കിലും ഫോൺ കാറിനകത്തുള്ള ബാ​ഗിലായിരുന്നതിനാൽ അതിനും സാധിച്ചില്ല. രാവിലെ എട്ട് മണിയോടെ പൊലീസിന്റെ സഹായത്തോടെ അവർക്ക് ഭർത്താവിനെ വിളിക്കാൻ സാധിച്ചു. അപ്പോഴേക്കും അയാൾ ഏകദേശം 150 കിലോമീറ്റർ വണ്ടിയോടിച്ച് എത്തിയിരുന്നു.

വളരെ വലിയ ഒരു അശ്രദ്ധയാണ് ഭർത്താവ് കാട്ടിയതെങ്കിലും തന്നെ കൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോൾ തങ്ങൾ തമ്മിൽ വലിയ വഴക്കൊന്നും ഉണ്ടായില്ല എന്ന് ഭാര്യ പറയുന്നു. 27 വർഷമായി ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട്. 26 വയസുള്ളൊരു മകനും ദമ്പതികൾക്കുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.