ക്ഷേമോത്സവം; ടേബിൾ ടോക്ക് സംഘടിപ്പിച്ചു

മാനന്തവാടിഃ ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ച്‌ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വയനാട്@2030 എന്ന വിഷയത്തിൽ ടേബിൾ ടോക്ക് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു.

ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി. പഴശ്ശി ലൈബ്രറി സെക്രട്ടറി വി .കെ പ്രസാദ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസ് മോഡറേറ്റർ ആയിരുന്നു. ഡി.വൈ.എസ്.പി ചന്ദ്രൻ എ.പി,
ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ,കൗൺസിലർ പി.വി ജോർജ്,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന വിധത്തില്‍ പ്രായോഗിക ചർച്ചകളാണ് പ്രധാനമായും ടേബിൾ ടോക്കിൽ ഉയർന്നു വന്നത്.വികസന പ്രവർത്തനങ്ങൾ
പൊതുജനങ്ങള്‍ക്ക് അനുഭവവേധ്യമാകുന്ന തരത്തിൽ ചിട്ടപ്പെടുത്തണമെന്ന്‌ ചർച്ച അഭിപ്രായപ്പെട്ടു.

കൃഷിക്കാരുടെയും ക്ഷീരകര്‍ഷ കരുടെയും വരുമാനം ഉയര്‍ത്തുന്നതിനുളള പദ്ധതികള്‍, വിളകള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുളള പദ്ധതികള്‍, ഫുഡ് പാര്‍ക്കുകള്‍, പ്രോസസിംഗ് യൂണിറ്റുകള്‍, കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ തുറക്കല്‍, സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍, വില്ലേജ്- ഫാം ടൂറിസം, മനുഷ്യ- വന്യ ജീവി സംഘര്‍ഷം ഒഴിവാക്കല്‍, മാതൃക ആദിവാസി കോളനി സ്ഥാപിക്കല്‍, തൊഴില്‍ വികസനം, സ്‌പോര്‍ട്‌സ്, സര്‍ക്യൂട്ട് ടൂറിസം, ജലസേചനം, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സബ് സെന്ററുകളും ആരംഭിക്കല്‍, ബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയ വിഷങ്ങളില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുളള നിര്‍ദ്ദേശങ്ങള്‍ ടേബിൾ ടോക്കിൽ പങ്കെടുത്തവർ മുന്നോട്ട് വെച്ചു .

പ്രാദേശിക സർക്കാരുകൾ
പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോൾ അത് ജില്ലക്ക് അനുയോജ്യവും പരിസ്ഥിതി സൗഹൃദവും ആയിരിക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും സൂചിപ്പിച്ചു.

ജില്ലയിലെ പ്രധാനവിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുവാനുള്ള മാർഗങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. കുരുമുളക്, വാഴ, ഇഞ്ചി തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധി, പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തല്‍, ടൂറിസംവിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളുടെ ഉന്നമനം എന്നിവയെ സംബന്ധിച്ചും ഗൗരവമായ സംവാദങ്ങൾ ടേബിൾ ടോക്കിൽ നടന്നു.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.