ജീന്‍സ് പോക്കറ്റിലെ ഈ ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണെന്ന് അറിയാമോ? ഇതാ ഉത്തരം!

കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ഫാഷന്‍ ട്രെന്‍ഡ് ആണ് ജീന്‍സ്. എല്ലാദിവസവും ധരിക്കുന്നത് ജീന്‍സ് ആണെങ്കില്‍ പോലും ജീന്‍സിന്റെ ഭാഗമായിട്ടുള്ള ചില കാര്യങ്ങള്‍ എന്തിനാണെന്ന് നമുക്ക് വലിയ ധാരണ ഉണ്ടാകില്ല. അത്തരത്തില്‍ ഒന്നിനെ കുറിച്ചാണ് ഇനി പറയുന്നത്.

കാലാകാലങ്ങളായി മാറാത്ത ജീന്‍സ് രൂപകല്പനയിലെ പ്രധാന ഭാഗങ്ങളാണ് ചെറിയ പോക്കറ്റും പോക്കറ്റിനു മുകളിലെ മെറ്റല്‍ സ്റ്റഡുകളും. ജീന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചെറിയ പോക്കറ്റ് പിന്നീട് പോക്കറ്റില്‍ വാച്ച് കരുതിയിരുന്ന തൊഴിലാളികളുടെ ചരിത്രപരമായ പ്രതീകമായി മാറി. എന്നാല്‍ ഈ മെറ്റല്‍ സ്റ്റഡുകള്‍ എന്തിനാണ് പിടിപ്പിച്ചിരിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? സ്‌റ്റൈലിനപ്പുറത്തേക്ക് അതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

ജീന്‍സിന്റെ പോക്കറ്റിന്റെ അറ്റത്തുള്ള ചെറിയ മെറ്റല്‍ സ്റ്റഡുകള്‍ നിരവധി ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 1870-കള്‍ മുതല്‍, ലെവിസ് ജീന്‍സിന് ഈ സ്റ്റഡുകള്‍ ഘടിപ്പിച്ച ഒരു സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഉണ്ടായിരുന്നു. ‘റിവറ്റുകള്‍’ എന്നാണ് ഇവ അറിയപ്പെടുന്നത്. ബലമായി പിടിക്കുമ്പോഴോ ആയാസകരമായ കാര്യങ്ങള്‍ ചെയ്യുമ്പോഴൊക്കെ പെട്ടെന്ന് കീറി പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലാണ് റിവറ്റുകള്‍ ജീന്‍സില്‍ പിടിപ്പിച്ചിട്ടുള്ളത്. ജീന്‍സ് പെട്ടെന്ന് നശിച്ചു പോകാതെ കൂടുതല്‍ കാലം നില്‍ക്കാനാണ് ഇത്തരത്തില്‍ റിവറ്റുകള്‍ പിടിപ്പിക്കുന്നത്. എന്നാല്‍ ഇത് ജീന്‍സില്‍ വന്നതിനു പിന്നില്‍ മറ്റൊരു ചരിത്രമുണ്ട്.

1870-കളില്‍, ഡെനിം ഉപയോഗിക്കുന്നവരില്‍ ഒരു പ്രധാന വിഭാഗം തൊഴിലാളികള്‍ ആയിരുന്നു. അവരുടെ ശാരീരിക അധ്വാനം മൂലം ട്രൗസറുകള്‍ പെട്ടെന്ന് നശിക്കുന്നത് പതിവായി. തുടര്‍ന്ന്, ഒരു തൊഴിലാളിയുടെ ഭാര്യ, തയ്യല്‍ക്കാരനായ ജേക്കബ് ഡേവിസിന്റെ അടുത്തെത്തി അത്ര വേഗത്തില്‍ നശിച്ചു പോകാത്ത ഒരു ജോഡി ഡെനിം വര്‍ക്ക് ട്രൗസര്‍ തയ്ച്ചു തരാമോ എന്ന് ചോദിച്ചു. അതിന് ജേക്കബ് ഡേവിസ് കണ്ടെത്തിയ ഉപായമായിരുന്നു റിവറ്റുകള്‍. തുണിയെ ചേര്‍ത്തുനിര്‍ത്താനും വേഗത്തില്‍ കീറി പോകുന്നത് തടയാനും റിവറ്റുകള്‍ സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തൊഴിലാളികളുടെ ട്രൗസറുകളില്‍ വേഗത്തില്‍ കീറി പോയിരുന്ന ഭാഗം പോക്കറ്റുകള്‍ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം പോക്കറ്റുകളുടെ 2 അഗ്രഭാഗത്തും റിവറ്റുകള്‍ പിടിപ്പിച്ചു.

അദ്ദേഹത്തിന്റെ റിവറ്റ്ഡ് ട്രൗസറുകള്‍ തൊഴിലാളികള്‍ക്കിടയില്‍ തല്‍ക്ഷണം ഹിറ്റായി. അതിന്റെ ബിസിനസ് സാധ്യത മനസ്സിലാക്കിയ ജേക്കബ് ഡേവിസ് ഒരു ബിസിനസ് പങ്കാളിക്ക് ആയി തിരഞ്ഞു . അങ്ങനെ അക്കാലത്ത് ഡ്രൈ ഗുഡ്‌സ് വ്യാപാരിയായിരുന്ന ലെവി സ്‌ട്രോസിനെ ബന്ധപ്പെടുകയും ഇരുവരും ചേര്‍ന്ന് പുതിയ സംരംഭം ആരംഭിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. രണ്ടുപേര്‍ക്കും 1873-ല്‍ ഡിസൈനിന്റെ പേറ്റന്റ് ലഭിച്ചു, റിവെറ്റ് ചെയ്ത ജീന്‍സുകള്‍ വന്‍ വിജയമായി മാറി.

1960 -കളില്‍ ആണ് അവര്‍ തങ്ങളുടെ ട്രൗസറുകള്‍ക്ക് ‘ജീന്‍സ്’ എന്ന പേര് നല്‍കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പേ ഡെനിം ട്രൗസറുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, റിവറ്റുകള്‍ ആണ് ഇപ്പോള്‍ നമ്മള്‍ ‘ജീന്‍സ്’ എന്ന് വിളിക്കുന്നവയുടെ നിര്‍മ്മാണത്തിലേക്കും വില്‍പ്പനയിലേക്കും നയിച്ചത്. ഇപ്പോള്‍ മനസ്സിലായില്ലേ ജീന്‍സിലെ മെറ്റല്‍ സ്റ്റഡുകള്‍ക്ക് സ്‌റ്റൈലിനപ്പുറത്തേക്ക് വ്യക്തമായ ഒരു കാരണമുണ്ടെന്ന് .

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.