യു.എ.ഇയിലേക്ക് സ്‌പോൺസർ ആവശ്യമില്ലാതെ ലഭിക്കുന്ന വിസകൾ ഏതെല്ലാം?

പ്രത്യകം ഒരു സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ യു.എ.ഇയിലെത്താൻ സാധിക്കുന്ന നിരവധി വിസകളുണ്ട് നിലവിൽ. യു.എ.ഇ സന്ദർശിക്കാനോ അവിടേക്ക് താമസം മാറാനോ പദ്ധതിയുണ്ടെങ്കിൽ, വിസ സ്‌പോൺസർ ചെയ്യാൻ ഒരു സ്ഥാപനത്തിന്റെയോ സ്വദേശി വ്യക്തിയുടെയോ ആവശ്യമില്ല.

2022 ഒക്ടോബർ 3 മുതൽ യു.എ.ഇ പുതിയ വിസ നടപടികൾ ആരംഭിച്ചതോടെയാണ് ഇത്തരത്തിൽ സ്‌പോൺസർ ആവശ്യമില്ലാത്ത വിസകൾ സജീവമായത്. താഴെ പറയുന്ന, ഏഴോളം ഇനങ്ങളിൽപെട്ട വിസകൾക്ക് സ്‌പോൺസറില്ലാതെ സ്വന്തമായി തന്നെ അപേക്ഷിക്കാവുന്നതാണ്.

ഗോൾഡൻ വിസയാണ് ഒന്നാമതായി വരുന്നത്. നിക്ഷേപകർ, ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ, കലാ-സാംസ്‌കാരിക മേഖലകളിൽ വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകൾ എന്നിങ്ങനെ നിരവധി മുൻനിര വിഭാഗങ്ങൾക്കാണ് 10 വർഷത്തെ ഗോൾഡൻ റെസിഡൻസ് വിസ യു.എ.ഇ നൽകി വരുന്നത്.

താമസ വിസകളുടെ ഇനത്തിൽ ഒരു വർഷത്തെ റിമോട്ട് വർക്ക് വിസ, അഞ്ച് വർഷത്തെ റിട്ടയർ മന്റ് വിസ, റിയൽ എസ്റ്റേറ്റ് ഉടമകൾക്കുള്ള റസിഡൻസ് വിസ എന്നിവയ്ക്കും പ്രാദേശിക സ്‌പോൺസർ ആവശ്യമില്ല.

ഫ്രീലാൻസർ, വൈദഗ്ധ്യമുള്ള ജീവനക്കാർ, നിക്ഷേപകരും അവരുടെ പങ്കാളികളും എന്നിവർക്ക് ലഭിക്കുന്ന അഞ്ച് വർഷത്തെ ഗ്രീൻ വിസക്കും സ്‌പോൺസറെ ആവശ്യമില്ല.

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് ഇക്കൂട്ടത്തിലെ നാലാം കാറ്റഗറി. പക്ഷെ ഈ വിസയിൽ യു.എ.ഇയിൽ താമസിക്കുന്നവർക്ക് സാധുതയുള്ള ആരോഗ്യ ഇൻഷുറൻസും കുറഞ്ഞത് ഏകദേശം 4,000 ഡോളറിന് തുല്യമായ ബാങ്ക് ബാലൻസും ഉണ്ടായിരിക്കണം.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാൻ വിസിറ്റ് വിസയ്ക്കും പ്രാദേശിക സ്‌പോൺസർ ആവശ്യമില്ല. ആറാം കാറ്റഗറിയായ തൊഴിലന്വേഷക വിസയിലും പ്രാദേശിക സ്‌പോൺസർ ആവശ്യമില്ല.

ഈ വിഭാഗത്തിന് കീഴിൽ രണ്ടോ, മൂന്നോ, നാലോ മാസം കാലാവധിയുള്ള വിസകൾക്കായി അപേക്ഷിക്കാവുന്നതാണ്. ഈ വിഭാഗത്തിലെ അവസാന കാറ്റഗറിയായ ബിസിനസ് സന്ദർശന വിസയിലും യു.എ.ഇ ആസ്ഥാനമായുള്ള കമ്പനിയോ വ്യക്തിയോ സ്‌പോൺസറായി ആവശ്യമില്ല. ബിസിനസ് അവസരങ്ങൾ കണ്ടെത്താനെത്താനായി യു.എ.ഇയിലെത്തുന്നവർക്കുള്ള സന്ദർശന വിസയാണിത്.

മേൽ പറഞ്ഞ കാറ്റഗറികളിലെല്ലാം കൂടുതൽ പ്രയാസങ്ങളില്ലാതെ ലഘുവായ വിസാ നടപടികളിലൂടെ തന്നെ യു.എ.ഇയിലേക്കുള്ള സന്ദർശനവിസകൾ സ്വന്തമാക്കാവുന്നതാണ്.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.

രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

നിങ്ങളുടെ വൃക്കകള്‍ ആരോഗ്യമുള്ളതാണോ; 5 ലളിതമായ വഴികളിലൂടെ തിരിച്ചറിയാം

വൃക്കകള്‍ ആരോഗ്യത്തോടെയിരുന്നാല്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മികച്ചതാകും. വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ അവ ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാനുളള ചില എളുപ്പവഴികളെക്കുറിച്ച് അറിയാം. പ്രഭാത ശ്വാസം ദുര്‍ഗന്ധമില്ലാത്തതും ശുദ്ധവുമാണെന്ന് തോന്നുന്നു കുടല്‍ പ്രശ്‌നങ്ങള്‍ മൂലമാണ് കൂടുതലും

ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ’; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

കൊച്ചി: രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകളുടെ കുറിപ്പടി

കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ

അയ്യങ്കാളി ടാലന്റ് സെർച്ച്‌ & ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.