ചിക്കൻ കറി മുതൽ പുഡിങ് വരെ; 111 വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിലെ യാത്രക്കാരുടെ ഭക്ഷണ മെനു വൈറലാകുന്നു!

ലോകം ഒന്നടങ്കം നടുങ്ങിയ ടൈറ്റാനിക് ദുരന്തം സംഭവിച്ച് 100 വർഷത്തിലേറെയായിട്ടും ആർഎംഎസ് ടൈറ്റാനിക് എന്ന കപ്പലിനോടുള്ള കൗതുകം അവസാനിച്ചിട്ടില്ല. അതിനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വാർത്തകളും വിശേഷങ്ങളും ഇപ്പോഴും മാധ്യമങ്ങളിലും മറ്റും ചർച്ച ചെയ്യപ്പെടാറുണ്ട്.

ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ആളുകളുടെ മനസ്സിലൂടെ കടന്നുപോകുന്നത്. പക്ഷേ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആ ആഢംബര കപ്പലില്‍ എന്തായിരിക്കും യാത്രക്കാർക്ക് ഭക്ഷണമായി നൽകിയിരുന്നതെന്ന് ?

ടൈറ്റാനിക് മുങ്ങിയതിന്‍റെ 111-ാം വാർഷികത്തോടനുബന്ധിച്ച്, അതിന് ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ ടേസ്റ്റ് അറ്റ്‌ലസ്.

1912 ഏപ്രിൽ 15-ന് കടലിൽ മുങ്ങുന്നതിന് മുമ്പായി കപ്പലിന്‍റെ വിവിധ ക്ലാസുകളിൽ നൽകിയ ഭക്ഷണ മെനുവിന്‍റെ ഫോട്ടോയാണ് ടേസ്റ്റ് അറ്റ്‌ലസ് തങ്ങളുടെ ഇൻസ്റ്റാ പേജിൽ പങ്കിട്ടത്.

ചിക്കൻ കറി മുതൽ സ്വാദിഷ്ടമായ വിവിധയിനം പുഡ്ഡിങ്ങുകൾ വരെ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു ആഡംബര കപ്പൽ തന്‍റെ യാത്രക്കാർക്ക് ഒരുക്കിയിരുന്നത്.

ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേഡ് ക്ലാസ് ഇനി മൂന്ന് വിഭാഗം യാത്രക്കാര്‍ക്കായും തയ്യാറാക്കിയിരുന്ന ഭക്ഷണത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മെനു കാർഡ് കാണിക്കുന്നത്.

കൂടാതെ, ടൈറ്റാനിക് മുങ്ങിയ രാത്രിയിൽ സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് വിളമ്പിയ പ്ലം പുഡ്ഡിംഗ് ഏറെ സ്വാദിഷ്ടമായിരുന്നു എന്നും പറയപ്പെടുന്നു. കോൺഡ് ബീഫ്, പച്ചക്കറികൾ, ഗ്രിൽ ചെയ്ത മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിംഗ്, പോട്ടഡ് ചെമ്മീൻ, നോർവീജിയൻ വിഭവങ്ങൾ, വിവിധതരം ചീസ് എന്നിങ്ങനെ നീളുന്നതായിരുന്നു ഫസ്റ്റ് ക്ലാസ് യാത്രക്കാരടെ മെനു.

തേർഡ് ക്ലാസ് യാത്രക്കാർക്ക് പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും പരിമിതമായ വിഭവങ്ങൾ മാത്രമാണ് കപ്പലില്‍ വിളമ്പിയിരുന്നത്. ഓട്‌സ് കഞ്ഞി, പാല്‍, മത്തി, ഉരുളക്കിഴങ്ങ്, മുട്ട, ഫ്രഷ് ബ്രെഡും വെണ്ണയും, തുടങ്ങിയവയായിരുന്നു തേർഡ് ക്ലാസ് ക്ലാസ് യാത്രക്കാരുടെ മെനുവിൽ പ്രധാനമായും ഉണ്ടായിരുന്നത്.

എന്നാൽ യാത്രക്കാർ ഏത് ക്ലാസിൽപ്പെട്ടവരായാലും, ടൈറ്റാനിക് പൊതുവിൽ എല്ലാവർക്കും ഒരു ആഢംബര ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്തിരുന്നു. ഏതായാലും ടൈറ്റാനിക് കപ്പലിലെ മെനു കാർഡുകൾക്ക് വലിയ സ്വീകാര്യതയാണ് 111 വര്‍ഷങ്ങള്‍ക്ക് പിന്നിട്ടിട്ടും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.