കയ്യടി നേടി ‘ഞങ്ങള്‍ ജീവിതം പറയുകയാണ്’

കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഫ് സോണ്‍ നാടകമത്സരത്തില്‍ കയ്യടി നേടി ‘ഞങ്ങള്‍ ജീവിതം പറയുകയാണ്’ എന്ന നാടകം. സുല്‍ത്താന്‍ബത്തേരി മാര്‍ ബസേലിയോസ് ബി എഡ് കോളജിലെ വിദ്യാര്‍ഥികളാണ് പുതുമയുള്ള പ്രമേയവുമായി അരങ്ങിലെത്തി ഒന്നാംസ്ഥാനം നേടിയത്. നാടകത്തിന്റെ പ്രമേയമാണ് ഏവരെയും ആകര്‍ഷിച്ചത്. അമച്വര്‍നാടകങ്ങളിലെ പതിവുസങ്കേതങ്ങളെല്ലാം മാറ്റിമറിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ഥികള്‍ അഭിനയിച്ചു ഫലിപ്പിച്ചത്. ”ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നിടത്താണ് പ്രതിമകള്‍ ഉയര്‍ന്നു പൊങ്ങുന്നത്” എന്ന നാടകത്തിലെ സംഭാഷണം തന്നെയാണ് ഇതിവൃത്തവും. ‘ഷാഹിന’ എന്ന കഥാപാത്രത്തിന്റെ ഇത് സംഭാഷണം എഫ് സോണ്‍ വേദിയായ കല്‍പ്പറ്റ എന്‍ എം എസ് എം കോളജിലെ സദസിനെയൊന്നാകെ കയ്യിലെടുത്തു. സമകാലിക ഇന്ത്യന്‍രാഷ്ട്രീയത്തെ ഇത്രത്തോളം അടയാളപ്പെടുത്തുന്ന ഒരു നാടകവും സമീപകാലത്ത് അരങ്ങിലെത്തിയിട്ടില്ലെന്നായിരുന്നു സദസിന്റെ പ്രതികരണം. ക്യൂബന്‍ കോളനി എന്ന തെരുവില്‍ പ്രതിമ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ ചെറുത്തുനില്‍പ്പുമെല്ലാമാണ് നാടകം പറയുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന നാടകം ഒളിഞ്ഞും തെളിഞ്ഞും ഭരണകര്‍ത്താക്കള്‍ക്ക് നേരെ അമ്പുകള്‍ തൊടുത്തുവിടുന്നുണ്ട്. നമുക്ക് വേണ്ടത് പ്രതിമകളല്ല, മറിച്ച് ജീവിക്കാനുള്ള സാഹചര്യമാണെന്ന് പറഞ്ഞുവെക്കുന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹരിലാല്‍ ആണ്. മാര്‍ ബസേലിയോസിലെ അധ്യാപകനും, അമച്വര്‍ നാടകരംഗത്തെ സജീവസാന്നിധ്യവുമായ അശോക് ബത്തേരിയാണ് നാടകം സംവിധാനം ചെയ്തത്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.