മലയാളി യൂട്യൂബർമാർക്ക് പ്രതിമാസം ലക്ഷങ്ങൾ വരുമാനം; കുട്ടികൾപോലും നേടുന്നത് മികച്ച പ്രതിഫലം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഫലപ്രദമായി ഉപയോഗിച്ച് മികച്ച വരുമാനം നേടാൻ മുന്നിലുള്ളത് അനന്തസാധ്യതകൾ

ലോകം ഓണ്‍ലൈന്‍ വിഷ്വല്‍ ഉള്ളടക്കത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതുതലമുറയിലെ മാറ്റങ്ങളെല്ലാം ഓണ്‍ലൈനില്‍ കാണാം. വീഡിയോ പ്ലാറ്റ് ഫോമുകള്‍ സജീവമായതിനാല്‍ അതിനൊപ്പം നീങ്ങുന്നവരാണ് യുവതലമുറയും. യൂട്യൂബ് അടക്കമുള്ള വന്‍കിടക്കാര്‍ കൈനിറയെ പണം നല്‍കുന്നതിനാല്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയായി ഓണ്‍ലൈന്‍ മാറിക്കഴിഞ്ഞു.

കേരളത്തിലും യൂട്യൂബിലൂടെ പണം കൊയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മികച്ച വരുമാനമാര്‍ഗം ആയതുകൊണ്ടുതന്നെ വിഷ്വലുകളുടെ ക്വാളിറ്റിയും അതിനൊപ്പം മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. വര്‍ഷം ഒരു കോടിയിലധികം തുക യൂട്യൂബിലൂടെ നേടുന്നവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്ക്, അടിസ്ഥാന തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌, അവരുടെ യൂട്യൂബ് യാത്ര ആരംഭിക്കാം. ഒരു യൂട്യൂബര്‍ ആകുന്നതിന് അടിസ്ഥാന യോഗ്യതയോ പ്രവൃത്തി പരിചയമോ ആവശ്യമില്ല. ഇത് ഏത് മുക്കിലും മൂലയിലും ഉള്ള ഇന്ത്യക്കാര്‍ക്ക് ഈ പ്ലാറ്റ്ഫോമില്‍ ചേരാമെന്നത് ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.2023 ജനുവരിയിലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ പ്രതിമാസം 46.7 കോടി സജീവ യൂട്യൂബ് ഉപയോക്താക്കളുണ്ട്. കൂടുതല്‍ നൂതനവും ഗുണമേന്മയുള്ളതുമായ വീഡിയോ ഒരാള്‍ അപ്ലോഡ് ചെയ്യുന്തോറും കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം. കാഴ്ചക്കാരുടെ എണ്ണം, വരിക്കാരുടെ എണ്ണം, സ്ഥിരതയോടെയുള്ള ഉപയോക്താക്കള്‍, വീഡിയോയുടെ ദൈര്‍ഘ്യം, വീഡിയോ എത്രസമയം കാണുന്നു തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്യൂബിലൂടെയുള്ള വരുമാനം ലഭിക്കുക.ഇന്ത്യയിലെ യൂട്യൂബ് വീഡിയോകള്‍ക്കായുള്ള നിലവില്‍ 10,000 കാഴ്ചക്കാര്‍ക്ക് ശരാശരി 200-500 രൂപവരെ ലഭിക്കും.

ഒരു ദശലക്ഷം കാഴ്ചക്കാരാണെങ്കില്‍ 30,000 രൂപവരെ ലഭിച്ചേക്കാം. കോടിക്കണക്കിന് കാഴ്ചക്കാരുള്ള യൂട്യൂബര്‍മാര്‍ കേരളത്തിലുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. മാസം കുറഞ്ഞത് നാലും അഞ്ചും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നവരാണ് മിക്കവരും. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ നേടുകയും ചെയ്യുന്നു.

ഏറ്റവും വലിയ യുവജന ജനസംഖ്യയുള്ള രാജ്യം ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ മികച്ച സാധ്യതകളാണുള്ളത്. കേരളം പോലെ താരതമ്യേനം ചെറിയൊരു സംസ്ഥാനത്തെ യൂട്യൂബര്‍മാര്‍ പോലും അതിവേഗം ലക്ഷക്കണക്കിന് വരിക്കാരെ ഉണ്ടാക്കുന്നുണ്ട്. യൂട്യൂബ് ഷോര്‍ട്‌സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെയും പണം കൊയ്യുന്നവര്‍ ഏറെയാണ്.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.