ഓഹരി വിപണയിലേക്ക് കൊടുങ്കാറ്റായി തിരിച്ചെത്തി അദാനി ഗ്രൂപ്പ്; ഒറ്റ ദിവസത്തെ നേട്ടം 50,501 കോടി രൂപ; എന്‍ഡിടിവിയിലേക്ക് പണമെറിഞ്ഞ് ചെറുകിട നിക്ഷേപകര്‍

ഓഹരി വിപണിയിലേക്ക് വന്‍ തിരിച്ചുവരവ് നടത്തി അദാനി ഗ്രൂപ്പ്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലും കഴിഞ്ഞ രണ്ടു ദിവസമായി വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാനായതാണ് അദാനിക്ക് കുതിപ്പിന് സഹായകരമായിരിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലുമായി ചൊവ്വാഴ്ച മാത്രം 50,501 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരമവസാനിക്കുമ്പോള്‍ ആകെ വിപണി മൂല്യം 10.6 ലക്ഷം കോടിരൂപയായിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കമ്പനി സ്വീകരിച്ച വിവിധ നടപടികളുടെ പശ്ചാത്തലത്തിലാണ് പുതിയ നേട്ടമുണ്ടായത്. ഇത് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കി. ഗ്രൂപ്പിന്റെ വിപണി മൂല്യം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ 6.5 ലക്ഷം കോടി രൂപയായി താഴ്ന്നിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം കുത്തനെ ഇടിഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ അപേക്ഷിച്ച് മ്യൂച്വല്‍ഫണ്ടുകളും ചെറുകിട നിക്ഷേപകരും വിവിധ അദാനി കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി. അദാനി ഗ്രൂപ്പിലെ പത്തില്‍ ഏഴ് കമ്പനികളിലും മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപം ഉയര്‍ത്തിയപ്പോള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ അഞ്ച് കമ്പനികളിലാണ് നിക്ഷേപം കൂട്ടിയത്. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആറ് കമ്പനികളിലെ ഓഹരി വിഹിതം ഇക്കാലയളവില്‍ കുറച്ചു.

ചെറുകിട നിക്ഷേപകര്‍ അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാസ്മിഷന്‍, എന്‍.ഡി.ടി.വി എന്നിവയിലെ ഓഹരി വിഹിതം ഇക്കാലയളവില്‍ വര്‍ധിപ്പിച്ചു. അദാനി ടോട്ടല്‍ ഗ്യാസിലെ ചില്ലറ നിക്ഷേപകരുടെ വിഹിതം 4.45 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടം നല്‍കിയ സമയത്താണ് നിക്ഷേപം കൂട്ടിയത്.

മാധ്യമസ്ഥാപനമായ എന്‍.ഡി.ടി.വിയിലെ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം 21.85% ആയി. ചെറുകിട സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് എന്‍.ഡി.ടി.വിയിലാണ്. അദാനി ട്രാന്‍സ്മിഷനിലെ നിക്ഷേപം കഴിഞ്ഞ പാദത്തില്‍ 2.36 ശതമാനമാക്കി ഉയര്‍ത്തി. എ.സി.സി, അദാനി വില്‍മര്‍ എന്നിവയിലെ നിക്ഷേപവും കൂട്ടിയിട്ടുണ്ട്.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?

ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും

വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍

ഗൂഗിള്‍ മീറ്റിനും സൂമിനും വെല്ലുവിളി! കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഗൂഗിള്‍ മീറ്റും സൂമും പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിംഗുകളും കോളുകളും ഷെഡ്യൂള്‍ ചെയ്യുന്നതും ജോയിന്‍ ചെയ്യുന്നതും നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ ഫീച്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലും വന്നുകഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഇനി മുതല്‍

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.