കൽപ്പറ്റ:കൽപ്പറ്റ സെന്റ് വിൻസെന്റ് ഫെറോന ചർച്ചിന്റെ നവീകരിച്ച ആൾത്താര കൂദാശ ചെയ്തു.മാനന്തവാടി രൂപത സഹായ മെത്രാൻ മാർ ; അലക്സ് താരാ മംഗലം കൂദാശ കർമ്മം നിർവഹിച്ചു .ക്രൈസ്തവ വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ അൾത്താരയോട് ചേർന്ന് സഭാസമൂഹം ദൈവത്തിങ്കലേക്ക് തിരിയണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു .വിശ്വാസ സമൂഹം ദേവാലയങ്ങളിൽ നിന്ന് അകലുന്നു എന്നുള്ളത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് , ക്രൈസ്തവ ദേവാലയങ്ങൾ ആളൊഴിഞ്ഞു കൂടാരങ്ങളല്ല്ലെന്നും,ഒരു കുടുംബം എന്ന നിലയിൽ ഇടവക സമൂഹം മുഴുവൻ ഒന്ന് ചേരുന്ന ഇടമായി ദേവാലയങ്ങൾ മാറണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു .ഫാത്തിമ മാതാ മിഷൻഹോസ്പിറ്റൽ ഡയറക്ടർ റവ,: ഫാദർ ജിമ്മി (സി.എം.ഐ) താബോർ സെമിനാരി റക്ടർ : ഫാദർ :ജോളി (സി എസ് .ടി )എന്നിവർ സഹകാർമികർ ആയിരുന്നു .തുടർന്ന് നടന്ന പൊതു പരിപാടികൾക്ക് കൽപ്പറ്റ ഫൊറോനാ വികാരി റവ ഫാദർ,:മാത്യു പെരിയപ്പുറം , അസിസ്റ്റൻറ് വികാരി ഫാദർ ,: വിനോയ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. ഇടവക ട്രസ്റ്റി മാരായ സജി ഫിലിപ്പ്, തങ്കച്ചൻ ആന്റണി, ജേക്കബ് കുന്നുംപുറത്ത്, മോളി വട്ടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്