ബാത്ത് റൂമിൽ നിന്ന് ഇറങ്ങവെ എത്തിയ വീഡിയോ കോൾ ചതിച്ചു; മുന്‍മുഖ്യമന്ത്രിയുടെ സഹായിക്ക് നഷ്ടമായത് 6.8 ലക്ഷം രൂപ

ബംഗളുരു: കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിയുടെ സഹായിയെ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപയോളം തട്ടിയെന്ന് പരാതി. ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‍പെഷ്യല്‍ ഡ്യൂട്ടിയായി ജോലി ചെയ്തിരുന്ന 58 വയസുകാരനാണ് കെണിയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം മഹാരാഷ്ട്രയിലെ നാസികിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നപ്പോള്‍ ലഭിച്ച അജ്ഞാത വീഡിയോ കോളാണ് തന്നെ കുടുക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് സമര്‍പ്പിച്ച പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 12ന് രാത്രി എട്ട് മണിയോടെ ഗസ്റ്റ് ഹൗസില്‍ വെച്ച് കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് തനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് വീഡിയോ കോള്‍ വന്നുവെന്നും ടവ്വല്‍ മാത്രം ധരിച്ചുകൊണ്ട് ആ കോള്‍ അറ്റന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അപരിചിതരായ ഒരു പുരുഷനും സ്ത്രീയുമാണ് മറുവശത്ത് ഉണ്ടായിരുന്നത്. താന്‍ കോള്‍ കട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ വിളിച്ചവര്‍ കോള്‍ കട്ട് ചെയ്തു. ആരോ നമ്പര്‍ മാറി വിളിച്ചതാണെന്ന് കരുതി സംഭവം അവഗണിച്ചു.

പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. ഒരു ഹിന്ദി ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറാണെന്നും മഹേന്ദ്ര സിങ് എന്നാണ് പേരെന്നും പരിചയപ്പെടുത്തി. ഒരു സ്ത്രീയെ വീഡിയോ കോള്‍ വിളിച്ച് താന്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു. തലേദിവസം തന്നെ വിളിച്ചിരുന്നവര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതാണെന്ന് അപ്പോഴാണ് മനസിലായതെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കിയാല്‍ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിച്ചതോടെ ആദ്യം ഒന്നര ലക്ഷവും മറ്റൊരു അക്കൗണ്ടിലേക്ക് 50,000 രൂപയും അയച്ചുകൊടുത്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സിബിഐ സ്പെഷ്യല്‍ ഓഫീസറെന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ വിളിച്ചു. ഒരു യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസ് ഒതുക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് ആദ്യം രണ്ട് ലക്ഷം രൂപയും മറ്റൊരു അക്കൗണ്ടിലേക്ക് 2.8 ലക്ഷം രൂപയും അയച്ചുകൊടുത്തു. ഇതേ സംഘം വീണ്ടും ഫോണില്‍ ബന്ധപ്പെട്ട് 7.2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.