പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു.

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
നബാർഡ് ധനസഹായമായ 10 കോടി രൂപയാണ് ചെറുപുഴ പാലം നിർമ്മാണത്തിന് വകയിരുത്തിയത്. 44 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉള്ള പാലത്തിൽ 7.5 മീറ്റർ ടാറിങ് ഭാഗവും ഇരുവശങ്ങളിൽ നടപ്പാതയും ഉണ്ടായിരിക്കും.
രണ്ട് ചുറ്റുമതിൽ കിണർ രൂപത്തിലുള്ള അടിത്തറയോട് കൂടിയും മദ്ധ്യത്തിൽ പിയർ ഓപ്പൺ അടിത്തറയോട് കൂടിയുമാണ് നിർമ്മാണം. സ്ലാബ് പ്രവൃത്തി പൂർത്തിയായി. ഹാൻഡ് റെയിൽ സ്ഥാപിക്കൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പാലത്തിന്റെ ഇരുവശങ്ങളിലും- ബീനാച്ചി ഭാഗത്തേക്കും പനമരം ഭാഗത്തേക്കും- 100 മീറ്റർ വീതം അപ്രോച്ച് റോഡ് ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്നു. ഇതിനോടൊപ്പം കോൺക്രീറ്റ് ഭിത്തി, ഗാബ്യോൺ മതിൽ, ഡിആർ (ഡ്രൈ റബ്ബിൾ) സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

പനമരം–ബീനാച്ചി റോഡിൽ വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ചെറുപുഴ പാലം തകർച്ച നേരിട്ടതിനെ തുടർന്ന്, പുതിയ പാലം നിർമ്മിക്കാൻ മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ആയ ഒ ആർ കേളു സർക്കാരിൽ പദ്ധതി തുക അനുവദിക്കുന്നതിന് ഇടപെടലുകൾ നടത്തുകയും സർക്കാർ നബാർഡ് ധനസഹായം അനുവദിക്കുകയും ചെയ്തതോടെയാണ് പാലം യാഥാർഥ്യമാകുന്നത്.

പാലം തകർച്ചാ ഭീഷണിയെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴ ശക്തമായപ്പോൾ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ച് മീനങ്ങാടി വഴി തിരിച്ചു വിടുകയും ചെയ്തു. പുതിയ പാലം പൂർത്തിയാകുന്നതോടെ പനമരം, നടവയൽ, കേണിച്ചിറ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും.

ചെറുപുഴ പാലത്തിന്റെ അപ്രോച്ച് റോഡ് മുമ്പ് വെള്ളം കയറി മൂടുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിലും, പുതിയ പാലം നിർമ്മാണത്തിൽ റോഡ് ഉയർത്തിപ്പണിയുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകും.
പനമരം-ബീനാച്ചി റോഡിന്റെ നിർമ്മാണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.

മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളുടെ സമഗ്ര വികസനം ഈ പദ്ധതികളുടെ പൂർത്തീകരണത്തോടെ സാധ്യമാകും.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.