ചെന്നൈയില്‍ മാത്രം 92 കോടിയുടെ പ്രോപ്പര്‍ട്ടികള്‍; ലണ്ടനിലുള്ളത് 2.5 കോടിയുടെ വീട്: കമൽഹാസന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ.

കമല്‍ ഹാസൻ. ഉലകനായകൻ ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം പ്രേക്ഷകര്‍ക്കുണ്ടാകില്ല. 1960-ല്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച കമല്‍ ഹാസൻ നൂറ് കണക്കിന് സിനിമകള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. 1981-ല്‍ സ്വന്തമായി രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രൊഡക്ഷൻ കമ്ബനിക്കും അദ്ദേഹം തുടക്കമിട്ടു. ദശാവതാരം എന്ന ചിത്രത്തില്‍ പത്ത് വ്യത്യസ്ത ഗെറ്റപ്പുകളില്‍ കമല്‍ ഹാസൻ എത്തി.

ചെന്നൈയിലെ ആല്‍വാര്‍പേട്ടിലും ആഡംബര വസതികള്‍ നിറഞ്ഞ ബോട്ട് ക്ലബ്ബ് റോഡിലും താരത്തിന് വീടുകളുണ്ട്. ആല്‍വാര്‍പേട്ടിലെ വീടിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ബന്ധുക്കള്‍ ഇടയ്ക്ക് ഒത്തുചേരുന്നതും ഈ വീട്ടിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് കോടികള്‍ മുടക്കി ഈ വീട് കമല്‍ ഹാസൻ നവീകരിച്ചിരുന്നു. വെള്ള നിറമാണ് വീട്ടില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

ചെന്നൈ നഗരത്തില്‍ രണ്ട് ഫ്ളാറ്റുകള്‍ താരത്തിന് സ്വന്തമായുണ്ട്. അതിലൊരെണ്ണം ബോട്ട് ക്ലബ്ബ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്ളാറ്റുകള്‍ക്ക് മാത്രം 19 കോടിയോളം രൂപ വിലയുണ്ട്. ചെന്നൈയില്‍ മാത്രം താരത്തിന് 92 കോടി രൂപയുടെ പ്രോപ്പര്‍ട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഇന്ത്യയ്ക്ക് പുറമേ ലണ്ടനിലും കമല്‍ ഹാസന് സ്വന്തമായി വീടുണ്ട്. താരത്തിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന് കൂടിയാണ് ലണ്ടൻ. ഇടയ്ക്ക് കുടുംബവുമായി ലണ്ടനിലേക്ക് യാത്ര ചെയ്യാറുള്ള കമല്‍ അവിടെ ഒരു വീട് സ്വന്തമാക്കുകയായിരുന്നു. ലണ്ടനിലെ വീടിന് രണ്ടരക്കോടിയോളം രൂപ മതിപ്പുണ്ട്. കെഎച്ച്‌എച്ച്‌കെ എന്ന ഫാഷൻ ബ്രാൻഡ് കമലിന് സ്വന്തമാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’-ന്റെ ഡബ്ബിംഗ് കമല്‍ ഈയിടെ പൂര്‍ത്തിയാക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

സാധാരണയായി ഭവന വായ്പകൾക്ക് ഒക്കെ സഹ വായ്പക്കാരൻ ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കില്‍ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാള്‍ ഏറ്റ്എടുക്കെണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കില്‍ ആ വ്യക്തിയും വായ്പ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.