സ്ത്രീകൾക്ക് പ്രണയം തോന്നുന്ന പുരുഷന്മാർ: സർവേയിലെ കണ്ടെത്തലുകൾ വിചിത്രം

സ്ത്രീകൾക്ക് അവരുടെ സ്വപ്ന പുരുഷനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ നിരവധിയാണ്. ‘ഉയരം കൂടിയ, ഇരു നിറമുള്ള, കാണാന്‍ സുന്ദരനും സുമുഖനുമായ, കയ്യില്‍ ആവശ്യത്തിലേറെ പണമുള്ള….’ ഇങ്ങനെ പോകുന്നു ആ സങ്കല്‍പങ്ങള്‍. തന്റെ പുരുഷന്‍ തന്നേക്കാള്‍ നന്നായിരിക്കണമെന്നാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നതത്രേ. ഇതേസമയം തന്നെ , സ്ത്രീകള്‍ക്ക് ചിലപ്പോള്‍ തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒരിക്കലും പൂര്‍ണതൃപ്തി വരാറില്ലെന്നും പറയപ്പെടുന്നു.

സ്ത്രീകള്‍ ചില പുരുഷന്മാരുമായി പെട്ടെന്നു പ്രണയത്തിലാകും. ഇതു വലിയ ഒരു ബന്ധമായി വളരണം എന്നില്ല. എന്നാല്‍ അവര്‍ മനസില്‍ ഈ ബന്ധം ആരും അറിയാതെ സൂക്ഷിക്കും. ഇവിടെയിതാ യു കെ ആസ്ഥാനമായുള്ള ഒരു പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ മാഗസിന്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകള്‍ പെട്ടെന്നു പ്രണയത്തിലാകുന്ന ചില പുരുഷന്മാരെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

1. ആദ്യകാഴ്ചയില്‍ തന്നെ ചില പുരുഷന്മാരോട് സ്ത്രീകള്‍ വെറുതെ കയറിയങ്ങ് ഉടക്കികളയും. എന്നാല്‍ ഉടക്കുന്ന നിമിഷം മുതല്‍ സ്ത്രീകള്‍ അവരുമായി പ്രണയത്തിലാകും. ഇത് അംഗികരിക്കാതിരിക്കാന്‍ സ്ഥിരമായി ഇവരുമായി കലഹത്തിലാകും. എന്നാല്‍ പല സ്ത്രീകളും തങ്ങള്‍ ഉടക്കുന്ന പുരുഷന്മാരെ രഹസ്യമായി മനസില്‍ പ്രണയിക്കാറുണ്ടെന്നതാണ് സത്യം.

2. നന്നായി പഠിപ്പിക്കുകയും പഠനത്തില്‍ സഹായിക്കുകയും ചെയ്യുന്ന അധ്യാപകനോടു സ്ത്രീകള്‍ക്ക് കടുത്ത പ്രണയം തോന്നാം. ഇതു അപകടമാണ്. അല്‍പ്പം മിടുക്കനും സുമുഖനുമായ അധ്യാപകനെ പലപ്പോഴും സ്ത്രീകള്‍ മനസില്‍ ആരാധിക്കാറുണ്ട്.

3. നാട്ടിലെ സ്മാര്‍ട്ടായ ആണുങ്ങളെ മനസില്‍ രഹസ്യമായി പ്രണയിക്കുന്നവരാണു പല പെണ്‍കുട്ടികളും.

4. സുന്ദരനും, കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നവരുമായ മേലധികാരിയെ ആരാധനയോടെയായിരിക്കും സ്ത്രീകള്‍ കാണുന്നത്. ഇത് ജോലിയിലുള്ള അവരുടെ ഉത്സാഹം കൂട്ടുകയും ചെയ്യും. പല സ്ത്രീകളും മേധാവിയെ മനസില്‍ പ്രണയിക്കുന്നവരാണ്.

5. സ്ഥിരമായി കാണുന്ന അപരിചിതരായ പുരുഷന്മാരേയും സ്ത്രീകള്‍ പ്രണയിക്കാറുണ്ട്. ഇവരുമായി ബന്ധപ്പെട്ട ഒന്നും സ്ത്രീകള്‍ക്കറിയില്ല. എന്നാല്‍ മനസില്‍ ഈ അപരിചിതനോട് കടുത്ത പ്രണയമായിരിക്കും.

6. ഒരു ദീര്‍ഘദൂര യാത്രയില്‍ ഒപ്പമുള്ള മാന്യനും അപരിചിതനുമായ സഹയാത്രികനെ പല സ്ത്രീകളും പ്രണയിക്കാറുണ്ട്.

7. സഹോദരന്റെ സുഹൃത്തിനെ പ്രണയിക്കുന്ന സഹോദരിമാരും കുറവല്ല.

8. ചില ആണുങ്ങളെ ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ ഇഷ്ടം വളര്‍ന്ന് പ്രണയമാകുന്നു.

9. ബെസ്റ്റ്ഫ്രണ്ടിന്റെ കാമുകനെ പ്രണയിക്കുന്നവരും കുറവല്ല. ബെസ്റ്റ് ഫ്രണ്ട് തന്റെ കാമുകനെക്കുറിച്ച്‌ എല്ലാകാര്യങ്ങളും പറയുമ്ബോള്‍ സ്വഭാവികമായ ഒരു ആരാധന ഈ കാമുകനോട് ഉണ്ടാകുന്നു. ചിലപ്പോള്‍ ഈ ആരാധന വളര്‍ന്ന് ആത്മാര്‍ഥ സുഹൃത്തിന്റെ ജീവിതം തന്നെ തകര്‍ത്ത് കളയും.

10. അകന്ന ബന്ധുവിനെ ആരുമറിയാതെ പ്രണയിക്കാന്‍ ചില പെണ്‍കുട്ടികള്‍ താല്‍പര്യം കാണിക്കും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.