മഴയിലും കെടാത്ത ആവേശം ജനസാഗരമായി നവകേരള സദസ്സ്

കാലം തെറ്റി പെയ്ത മഴയിലും ആവേശം ഒട്ടും കുറയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ് ജനസാഗരമായി മാറി. ബുധനാഴ്ച രാത്രിയില്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ക്ഷണിതാക്കളുമായുള്ള പ്രഭാതയോഗത്തിന് ശേഷമാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ കല്‍പ്പറ്റ മണ്ഡലം നവകേരള സദസ്സിലേക്ക് മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയത്. ആയിരക്കണക്കിനാളുകളാണ് രാത്രിയില്‍ പെയ്ത മഴയുടെ ദുരിതങ്ങളൊന്നും വകവെക്കാതെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇവിടെ കാത്തുനിന്നത്. പരാതി സ്വീകരണ കൗണ്ടറുകള്‍ സമയക്രമങ്ങളെയെല്ലാം കവിഞ്ഞ് നീണ്ടതോടെ പരാതികള്‍ സ്വീകരിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മുഴുവന്‍ പരാതികളും കൗണ്ടറുകളിലൂടെ സ്വീകരിക്കുകയും ഡോക്കറ്റ് നമ്പര്‍ നല്‍കുകയും ചെയ്തു. ഇവയെല്ലാം സ്‌കാന്‍ ചെയ്ത് നവകേരളം പ്രത്യേക പോര്‍ട്ടലില്‍ വരും ദിവസം അപ്‌ലോഡുചെയ്യും. ഇതിന് ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതികള്‍ പരിഹാരത്തിനായി ഓണ്‍ലൈനായി കൈമാറും. ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതികളുടെ നിജസ്ഥിതികള്‍ അറിയാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി മണ്ഡലം നവകേരള സദസ്സ് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സെന്റ് മേരീസ് കോളേജില്‍ തുടങ്ങിയത്. ഇവിടെയും വന്‍ ജനാവലിയായിരുന്നു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാത്തിരുന്നത്. ഇവിടെയും കൗണ്ടറുകളില്‍ പരാതി നല്‍കാന്‍ വന്‍ നിരയുണ്ടായിരുന്നു.നവകേരള സദസ്സിന് മുമ്പിലായി വേദിയില്‍ കലാപരിപാടികളും അരങ്ങേറിയിരുന്നു. വൈകീട്ട് അഞ്ചോടെയാണ് മാനന്തവാടിയില്‍ നവകേരള സദസ്സ് വാഹനം എത്തിച്ചേര്‍ന്നത്. ഇവിടെ വന്‍ജനാവലി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റു. മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനം ജനസാഗരമായി മാറി. വയനാടിന്റെ സമഗ്ര വികസന മുന്നേറ്റത്തിന്റെ പ്രഖ്യാപനങ്ങളും നേര്‍ക്കാഴ്ചകളും മുഖ്യമന്ത്രി നവകേരളം വേദിയില്‍ അക്കമിട്ട് നിരത്തിയപ്പോള്‍ ഇതെല്ലാം നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. നവകേരള സദസ്സിനോടനുബന്ധിച്ച് കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും കലാപരിപാടികള്‍ അരങ്ങേറിയിരുന്നു. മാനന്തവാടിയില്‍ ബാവലി ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കമ്പളനാട്ടിയോടെയാണ് വേദി ഉണര്‍ന്നത്. സമാപനമായി അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക് നാടന്‍പാട്ടുകളും വേദിക്ക് നിറം നല്‍കി. മാനന്തവാടി നിയോജക മണ്ഡലം വികസന പദ്ധതികളെ കോര്‍ത്തിണക്കി മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സില്‍ നടത്തിയ വികസന ഫോട്ടോ പ്രദര്‍ശനവും വേറിട്ടതായി മാറി. ഒ.ആര്‍.കേളു എം.എല്‍.എ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വന്‍ ജനാവലിയാണ് മാനന്തവാടിയില്‍ നവകേരള സദസ്സിനായി ഒത്തുചേര്‍ന്നത്. കുറ്റമറ്റ രീതിയില്‍ പരാതി സ്വീകരണ കൗണ്ടറുകളും ജില്ലയിലെ മൂന്ന് നവകേരള സദസ്സ് കേന്ദ്രങ്ങളിലും പ്രവര്‍ത്തിപ്പിക്കാനയതും നേട്ടമായി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഇതിനായെല്ലാം ഒരുക്കിയിരുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *