അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ, നടപടിക്ക് എം.വി.ഡി.

അനധികൃതമായി രൂപമാറ്റംവരുത്തി, ലേസര്‍ ലൈറ്റുള്‍പ്പെടെ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. ശബരിമല തീര്‍ഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഇതുസംബന്ധിച്ച് ആര്‍.ടി.ഒ.മാര്‍ക്കും ജോയന്റ് ആര്‍.ടി.ഒ.മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. നടപടിയെടുത്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശമുണ്ട്.

രൂപമാറ്റംവരുത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പലതവണ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതില്‍ വീഴ്ചവരുത്തിയതിനാല്‍ ശബരിമല മണ്ഡലകാലത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഹൈക്കോടതി വീണ്ടും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍വാഹനവകുപ്പ് നടപടി കര്‍ശനമാക്കുന്നത്.

കമ്പനി നിര്‍മിച്ചുനല്‍കിയതിനുപുറമേ, ഡ്രൈവറുടെ കാഴ്ച മറയ്ക്കുംവിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയുണ്ടെങ്കില്‍ ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴചുമത്താനാണ് കോടതിയുടെ നിര്‍ദേശം.

വാഹനത്തിന്റെ ഉടമയോ, ഡ്രൈവറോ ആണ് പിഴയടയ്‌ക്കേണ്ടത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപമാറ്റംവരുത്തി അപകടമുണ്ടാക്കിയ വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഒന്നിലേറെത്തവണ മോട്ടോര്‍വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ പാലിക്കാത്തതിനാല്‍ ഒക്ടോബറില്‍ വീണ്ടും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

പരിശോധിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിട്ടും ആര്‍.ടി.ഒ.മാരും ജോയന്റ് ആര്‍.ടി.ഒ.മാരും പരിശോധനനടത്താത്തതില്‍ വ്യാപകമായ ആക്ഷേപമുണ്ട്. രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുക. എന്നാല്‍, എ.എം.വി.ഐ., എം.വി.ഐ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇത്തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റംവരുത്തി സര്‍വീസ് നടത്തിയാല്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അറിയിപ്പുനല്‍കാനും മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് മണ്ഡലകാലത്ത് ഒട്ടേറെ വാഹനങ്ങള്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നതിനാലാണിത്.

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ശബരിമലയ്‌ക്കെത്തുന്ന അയ്യപ്പന്മാരെ ബോധവത്കരിക്കുന്നുണ്ടെന്നും രൂപമാറ്റം വരുത്തിയെത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ അവ അഴിച്ചുമാറ്റി സഹകരിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. ജോഷി പറഞ്ഞു.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം

200 ഗ്രാമോളം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പിൽ വീട്ടിൽ സിപി ഇർഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിൽ വാഹന

ഹരിത കർമ്മ സേനക്കുള്ള ഉപകരണങ്ങൾ കൈമാറി KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി

വ്യാപാര ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 36 അംഗ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഷൂസ് റെയിൻ കോട്ട് ഗ്ലൗസ് എന്നിവ നൽകി. കമ്പളക്കാട്

കെ-സ്മാര്‍ട്ട് സേവനം ഇനി അക്ഷയ കേന്ദ്രങ്ങളിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് പോർട്ടല്‍ വഴിയുള്ള ഓണ്‍ലൈൻ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഓരോ സേവനത്തിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന സർവീസ് ചാർജ് നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി.

നെഞ്ചുവേദന മാത്രമല്ല, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ് ഈ നാല് ലക്ഷണങ്ങള്‍ കൂടി ഉണ്ടാകും

സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം പെട്ടെന്ന് വരുന്ന സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ സത്യം അതല്ല. സ്‌ട്രോക്ക് വരുന്നതിന് മുന്‍പുതന്നെ ശരീരം മുന്നറിയിപ്പ് സൂചനകള്‍ കാണിച്ചുതുടങ്ങും. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചും

സ്വകാര്യ ബസ്സുകള്‍ക്ക് സമയപ്പൂട്ടിട്ട് ഹൈക്കോടതി

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസ്സുകളുടെ സമയക്രമം മാറ്റാൻ നിർദേശവുമായി കേരളാ ഹൈക്കോടതി. ബസ്സുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസ്സുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.