അർദ്ധരാത്രി രണ്ടുമണിക്ക് കാണാൻ ആഗ്രഹം എന്ന് പറഞ്ഞ് കാമുകനെ വിളിച്ചുവരുത്തി; മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു: യുവതി അറസ്റ്റിൽ

വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ധര്‍മേന്ദ്ര കുമാര്‍ (22) ആശുപത്രിയില്‍ ചികിത്സയിലാണ്. സരിത കുമാരി (24) എന്ന യുവതിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനായി അന്വേഷണം നടക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് അക്രമണണുണ്ടായത്. രാത്രി രണ്ട് മണിക്ക് ധര്‍മേന്ദ്രയെ കാണണമെന്ന് സരിത ഫോണില്‍ വിളിച്ച്‌ പറഞ്ഞു. പറഞ്ഞ സമയത്ത് തന്നെ ഇയാള്‍ യുവതിയുടെ വീട്ടിലേത്തി. കുറച്ച്‌ സമയം സംസാരിച്ച ശേഷം തിരികെ പോകാൻ ഒരുങ്ങുമ്ബോഴാണ് ആക്രമണം ഉണ്ടായത്. കൈയില്‍ കരുതിയിരുന്ന ആസി‌ഡ് ഇവ‌ര്‍ ധര്‍മേന്ദ്രയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ യുവതിയോടൊപ്പം ഒരു പുരുഷൻ കൂടി ഉണ്ടായിരുന്നു എന്നാണ് ധര്‍മേന്ദ്ര പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ഹാജിപൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ അ‌ഞ്ച് മാസമായി ധര്‍മേന്ദ്രയും സരിതയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് വൈശാലി പൊലീസ് സൂപ്രണ്ട് രവി രഞ്ജൻ കുമാര്‍ പറഞ്ഞത്. മൂന്ന് കുട്ടികളുടെ അമ്മയായ സരിത കുറച്ച്‌ കാലം മുമ്ബ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ധര്‍മേന്ദ്ര തന്നെ വിവാഹം കഴിക്കാൻ താല്‍പ്പര്യം കാണിക്കാത്തതും മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചതും കൊണ്ടുള്ള ദേഷ്യമാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചതെന്നാണ് സരിത പൊലീസിനോട് പറഞ്ഞത്.

മുഖം വികൃതമാക്കണം എന്ന ഉദ്ദേശത്തോടെയാണ് ആസിഡ് ഒഴിച്ചതെന്നും അവര്‍ മൊഴി നല്‍കി. ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 34 (സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ കുറ്റം) എന്നിവ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സരിതയ്‌ക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.